Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദിഖിനെ മാറ്റിയതില്‍ വിമര്‍ശനം

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ ഹൈക്കമാന്‍ഡിനെതിരെ എ ഗ്രൂപ്പിന്റെ രൂക്ഷ വിമര്‍ശനം. കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത്‌ നിന്ന്‌ ടിസിദ്ദിഖിനെ മാറ്റിയതിനെതിരെ ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്ന വിഭാഗം രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്‌.

സിദ്ദിഖിനെ മാറ്റിയത്‌ ഹൈക്കമാന്‍ഡിന്റെ തന്നിഷ്‌ട പ്രകാരമാണെന്ന്‌ ഇടുക്കി എംപി പിടി തോമസ്‌ കുറ്റപ്പെടുത്തി. ഇക്കാര്യത്തിലുള്ള അതൃപ്‌തി ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്ന്‌ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്‌തനായി അറിയപ്പെടുന്ന പിടി തോമസ്‌ ആവശ്യപ്പെട്ടു.

കെസി ജോസഫ്‌, കെബാബു എന്നിവരും സിദ്ദിഖിനെ മാറ്റിയ രീതി ശരിയായില്ലെന്ന്‌ പറഞ്ഞു. ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നത്‌ രീതി ശരിയല്ല. പാര്‍ട്ടിയിലുള്ളവര്‍ ഉറച്ചു നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്കു പുറത്തു നിന്നു വന്നവര്‍ സ്‌ഥാനങ്ങള്‍ നേടുകയാണെന്ന്‌ കെസി ജോസഫ്‌ കുറ്റപ്പെടുത്തി. സംഘടനയില്‍ സമവായമുണ്ടായില്ലെങ്കില്‍ തിരിച്ചടികളുണ്ടാകുമെന്ന്‌ യോഗത്തില്‍ കെ ബാബു പറഞ്ഞു.

പാര്‍ട്ടിയില്‍ നിലവിലുള്ള സമവായം തുടരണം. ഈ സമവായവമാണ്‌ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ മികച്ച വിജയം സമ്മാനിച്ചത്‌. സമവായം തെറ്റിച്ചാല്‍ ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന മുന്നറിയിപ്പ്‌ നല്‌കാനും കെ ബാബു മറന്നില്ല

എന്നാല്‍ ഇടയ്‌ക്ക്‌ സംസാരിച്ച പിസി ചാക്കോ ഹൈക്കമാന്‍ഡിനെ ചോദ്യം ചെയ്യുന്നത്‌ ശരിയല്ല എന്ന്‌ പറഞ്ഞു. കാര്യങ്ങള്‍ തുറന്ന്‌ പറയാനാണെങ്കില്‍ തനിക്കും ചിലത്‌ പറയാനുണ്ടെന്ന്‌ം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യോഗത്തില്‍ സംസാരിക്കാതിരുന്ന എകെ ആന്റണി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും ഒടുവിലായി സംസാരിക്കാനെഴുന്നേറ്റു. എല്ലാം തീരുമാനങ്ങളും ഹൈക്കമാന്‍ഡാണ്‌ കൈക്കൊള്ളുന്നതെന്നും അതിനെ ആരും ചോദ്യം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ആന്റണി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+