ബിജെപിയില്‍ രാജി തുടരുന്നു
ദില്ലി: മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഭഗത് സിങ് ഖോഷിയാരി രാജ്യസഭാംഗത്വം രാജിവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കേറ്റ അപ്രതീക്ഷിത പരാജയത്തെ തുടര്‍ന്ന് രാജിവയ്ക്കുന്ന നാലാമത്തെ നേതാവാണ് കോഷിയാരി.
നേരത്തെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ ജസ്വന്ത് സിങ്, യശ്വന്ത് സിങ്, അരുണ്‍ ജയ്റ്റ്ലി എന്നിവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. നേതാക്കളുടെ രാജി പരമ്പര തുടരുന്നത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
രാജിക്കത്ത് രാജ്യസഭാ ചെയര്മാന് കൈമാറിയതായി ഖോഷിയാരി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിനു വേണ്ടി കൂടുതല്‍ സമയം കണ്ടെത്തായി രാജി വയ്ക്കുന്നുവെന്നാണ് കത്തില്‍ വിശദീകരിയ്ക്കുന്നത്.
അതേസമയം തിരഞ്ഞടുപ്പില്‍ ഉത്തരാഖണ്ഡില്‍ ബിജെപിക്കു തിരിച്ചടിയേറ്റ സാഹചര്യത്തില്‍ കോഷിയാരി പക്ഷം മുഖ്യമന്ത്രി ബിസി ചൗധരിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ചൗധരി രാജിവയ്ക്കുന്ന സ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനാണ് കോഷിയാരിയുടെ നീക്കമെന്നും വാര്‍ത്തകളുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ഖണ്ഡിലെ അഞ്ചു സീറ്റുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications