ലാല്‍ഗഢ് : മാവോയിസ്റ്റുകളുടെ നിയന്ത്രണത്തില്‍
കൊല്‍ക്കത്ത: മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചിമ ബംഗാളിലെ ലാല്‍ഗഢ് മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ സംഘര്‍ഷം മൂര്ച്ഛിച്ചിരിയ്ക്കുകയാണ്. ലാല്‍ഗഢ് മോചിപ്പിയ്ക്കാന്‍ സിആര്‍പിഎഫും എത്തിയതോടെ പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടലിനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. സൈനികരെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് ബികാസ് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയുമുള്ള അക്രമം ഇവിടെ തുടരുകയാണ്. ബുധാനാഴ്ച മൂന്ന് സിപിഎം പ്രവര്‍ത്തകരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ എണ്ണം ഏഴായി. ആറു പേരെ കാണാതായിട്ടുണ്ട്.
ആദിവാസികളെ മറയാക്കായാണ് മാവോയിസ്റ്റുകള്‍ ഇവിടെ പോരാട്ടം നടത്തുന്നത്. സൈനികരെ നേരിടാന്‍ മൂന്ന് നിരയായാണ് മാവോയിസ്റ്റുകള്‍ നിലയുറപ്പിച്ചിരിയ്ക്കുന്നത്. ആദ്യനിരയില്‍ സ്ത്രീകളും കുട്ടികളും രണ്ടാംനിരയില്‍ പുരുഷന്മാരുമാണ് ഉള്ളത്. ഇവര്‍ക്ക് പിന്നിലാണ് മാവോ പോരാളികളുടെ സ്ഥാനം.
ഇതിനിടെ സംസ്ഥാനത്ത് തുടരുന്ന മാവോയിസ്റ്റ് ആക്രമണം അവസാനിപ്പിയ്ക്കാന്‍ കൂടുതല്‍ സേനയെ അനുവദിയ്ക്കണമെന്ന ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യാര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ തള്ളി. ആഭ്യന്തര മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ക്രമസാധാനാനപരിപാലനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ലാല്‍ഗഢില്‍ ആദ്യം സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിയ്ക്കുന്ന നിലപാട്.
-
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications