കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാദളില്‍ പിളര്‍പ്പ്‌ അനിവാര്യമായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ജനതാദള്‍ എസ്‌ ഇടതുമുന്നണിയുടെ ഭാഗമാണെന്നും നിയമസഭയില്‍ തുടര്‍ന്നും പാര്‍ട്ടി എംഎല്‍എമാര്‍ ഭരണപക്ഷത്തായിരിക്കും ഇരിയ്‌ക്കുകയെന്ന്‌ ദള്‍ ദേശീയ നേതൃത്വം വ്യക്തമാക്കി.

അതിനിടെ പാര്‍ട്ടിയിലെ അഞ്ച്‌ എംഎല്‍എമാര്‍ക്കും നിയമസഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ നിയമസഭാ കക്ഷി നേതാവ്‌ കെപി മോഹനനും ഉപനേതാവ്‌ ശ്രേയാംസ്‌ കുമാറും സ്‌പീക്കര്‍ക്ക്‌ കത്തു നല്‌കി. എന്നാല്‍ ഇത്‌ അംഗീകരിയ്‌ക്കില്ലെന്ന്‌ ദള്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‌ക്കുന്ന വിഭാഗം അറിയിച്ചു.

ഇതോടെ തിരഞ്ഞെടുപ്പ്‌ സീറ്റ്‌ വിഭജനത്തെ തുടര്‍ന്ന്‌ ജനതാദളില്‍ രൂപപ്പെട്ട തര്‍ക്കം പാര്‍ട്ടിയുടെ പിളര്‍പ്പിലെത്തുമെന്ന്‌ ഉറപ്പായി. ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം സ്‌പീക്കറെ ഫാക്‌സ്‌ മുഖേനെ അറിയിച്ചിട്ടുണ്ടെന്ന്‌ പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ഡാനിഷ്‌ അലി അറിയിച്ചു. നിയമസഭയില്‍ ഇടത്‌ സര്‍ക്കാരിന്‌ അനുകൂലമായേ വോട്ട്‌ ചെയ്യാവൂ എന്നും ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ അനുസരിയ്‌ക്കേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ച്‌ ദള്‍ അഖിലേന്ത്യ പ്രസിഡന്റ്‌ പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാര്‍ക്കും അയച്ചിട്ടുണ്ട്‌.

ജൂലൈ നാലിന്‌ ദില്ലിയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ എംപി വീരേന്ദ്ര കുമാരിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്‌ പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ തയാറാണെന്ന്‌ ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്‌. ഇതിന്‌ ശേഷമേ കേരളത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി അന്തിമ നിലപാട്‌ പ്രഖ്യാപിയ്‌ക്കൂ എന്നും ഡാനിഷ്‌ അലി വ്യക്തമാക്കി.

എല്‍ഡിഎഫില്‍ ഉറച്ചു നില്‌ക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം വീരന്‍ വിഭാഗത്തിന്റെ നേതൃ യോഗം തള്ളിയിരുന്നു. ഇതിന്‌ ശേഷമാണ്‌ നിയമസഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ഇവര്‍ കത്തു നല്‌കിയത്‌.

എല്‍ഡിഎഫില്‍ നിന്ന്‌ പുറത്തുകടന്നെങ്കിലും ഇതുവരെ യുഡിഎഫില്‍ ചേരുന്ന കാര്യം വീരന്‍ പക്ഷം തീരുമാനിച്ചിട്ടില്ല. ജൂലൈ നാലിന്‌ കോഴിക്കോട്‌ ചേരുന്ന സംസ്ഥാന കൗണ്‍സിലിലായിരിക്കും ഇത്‌ തീരുമാനിയ്‌ക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X