മാവോയിസ്റ്റുകളെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു
ദില്ലി: സിപിഐ മാവോയിസ്റ്റുകളെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗമാണു തീരുമാനമെടുത്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. ലക്ഷ്ക്കര്‍, ഉള്‍ഫ, സിമി തുടങ്ങിയ 34 സംഘടനകളാണ് നിരോധിയ്ക്കപ്പെട്ട ഭീകരസംഘടനകളുടെ പട്ടികയിലുള്ളത്.
മാവോയിസ്റ്റുകള്‍ക്ക് വന്‍ സ്വാധീനമുള്ള ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സംഘടനയെ നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും അക്രമം തടുരുന്ന ലാല്‍ഗഢ് ഉള്‍പ്പെടുന്ന പശ്ചിമ ബംഗാള്‍ മാവോയിസ്റ്റുകളെ നിരോധിയ്ക്കാന്‍ തയാറായിട്ടില്ല.
മാവോയിസ്റ്റുകളെ നേരിടാന്‍ സുരക്ഷാഭടന്മാര് മാത്രം പോര രാഷ്ട്രീയമായും ഭരണപരമായും ആണ് നേരിടേണ്ടതെന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. വിഷയം രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യേണ്ടതെന്നും സിപിഐ നേതാവ് ഗുരുദാസ് ഗുപതയും വ്യക്തമാക്കിയിരുന്നു. നിരോധിച്ചാലും ഇവര്‍ മറ്റൊരു പേരില്‍ വീണ്ടും രംഗത്തെത്തുമെന്ന് ഇടതുപാര്‍ട്ടികള്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
ആശയക്കുഴപ്പം ഒഴിവാക്കി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഈ തീവ്രവാദികള്ക്കെല്ലാമെതിരെ കര്‍ശന നടപടി എടുക്കുന്നതിനാണു സിപിഐ മാവോയിസ്റ്റിനെ നിരോധിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയാണു മാവോയിസ്റ്റുകള്‍ എന്നു പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് നേരത്തെ പറഞ്ഞിരുന്നു.
ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍, ഒറീസ, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണു മാവോയിസ്റ്റുകള്‍ക്ക് ഏറ്റവുമധികം സ്വാധീനമുള്ളത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലും മാവോയിസ്റ്റ് സംഘടനകള്‍ പ്രവര്‍ത്തനം വ്യാപിച്ചു വരികയാണ്. ആധുനിക ആയുധങ്ങളുമേന്തി എന്തിനും തയാറായ 22,000 പോരാളികള്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിനുള്ളതായി കണക്കാക്കപ്പെടുന്നത്.
-
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു










Click it and Unblock the Notifications