കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്‌: മാലിനിയെ കണ്ടെത്താനായില്ല

  • By Staff
Google Oneindia Malayalam News

കൊച്ചി: പത്തു ദിവസത്തിനകം അഭയക്കേസിലെ നാര്‍കോ പരിശോധനയുടെ യഥാര്‍ഥ ടേപ്പുകള്‍ കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശം പാലിയ്‌ക്കാന്‍ സിബിഐയ്‌ക്ക്‌ കഴിയുമോയെന്ന്‌ ആശങ്ക. സിബിഐ സംഘം ബാംഗ്ലൂരിലെത്തി അന്വേഷണം തുടരുകയാണെങ്കിലും കാര്യമായ ഗുണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഫോറന്‍സിക്‌ ലാബിലെ മുന്‍ അസിസ്‌റ്റന്റ്‌ ഡയറക്ടര്‍ ഡോ മാലിനിയെ ചോദ്യം ചെയ്‌താല്‍ മാത്രമെ നാര്‍കോ പരിശോധനയുടെ യഥാര്‍ത്ഥ ടേപ്പുകള്‍ക്ക എന്തു പറ്റിയെന്നും അത്‌ എവിടെയാണെന്നും അറിയാന്‍ കഴിയൂ. മാലിനിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ്‌ മൂന്ന്‌ പ്രതികളുടെയും നാര്‍കോ പരിശോധന നടത്തിയത്‌.

ബാംഗ്ലൂരിലെ ശ്രീരാമപുരത്താണ്‌ മാലിനി താമസിച്ചിരുന്നത്‌. എന്നാല്‍ ഇവിടെയെത്തിയ സിബിഐയ്‌ക്ക്‌ അടഞ്ഞുകിടക്കുന്ന വീടാണ്‌ കാണാന്‍ കഴിഞ്ഞത്‌. മാലിനി ഇപ്പോള്‍ എവിടെയാണെന്ന്‌ അയല്‍വാസികള്‍ക്കും അറിയില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ്‌ സിബിഐ ഇപ്പോള്‍ നടത്തുന്നത്‌.

നാര്‍കോ പരിശോധനയുടെ യഥാര്‍ഥ ടേപ്പുകള്‍ ഫോറന്‍സിക്‌ ലബോറട്ടറിയില്‍ ലഭ്യമല്ലെന്നാണ്‌ സൂചന. യഥാര്‍ഥ ടേപ്പുകള്‍ കിട്ടിയില്ലെങ്കില്‍ തെളിവുനശിപ്പിച്ചതിന്‌ സിബിഐക്ക്‌ കേസെടുക്കാം. ആരെയൊക്കെ പ്രതികള്‍ ആക്കണമെന്നും അവര്‍ക്ക്‌ തീരുമാനിക്കാം. നാര്‍കോ പരിശോധന ചിത്രീകരിച്ച ടേപ്പില്‍ നിന്നും പകര്‍ത്തിയ സിഡികളില്‍ വന്‍കൃത്രിമത്വം നടന്നതായി സിഡിറ്റിലെ വിദഗ്‌ധ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതെ തുടര്‍ന്നാണ്‌ യഥാര്‍ത്ഥ ടേപ്പുകള്‍ കണ്ടെത്താന്‍ കോടതി നിര്‍ദ്ദേശം നല്‌കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X