Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകപക്ഷീയമായ പ്രതികാര നടപടികള്‍ പാടില്ല: കാരാട്ട്‌

തിരുവനന്തപുരം: വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ഏകപക്ഷീയമായ പ്രതികാര നടപടികള്‍ പാടില്ലെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. സിപിഎം തെക്കന്‍ മേഖല റിപ്പോര്‍ട്ടിങിനിടെയാണ്‌ കാരാട്ട്‌ ഇക്കാര്യം പറഞ്ഞത്‌. പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഹന്തയും അഴിമതിയും സ്വത്ത്‌ സമ്പാദനവും വര്‍ദ്ധിച്ചു വരുന്നുണ്ട്‌ ഇത്‌ ഇല്ലാതാക്കാന്‍ എല്ലാവരും തയാറാകണം. നേതാക്കള്‍ കമ്മ്യൂണിസ്റ്റ്‌ ജീവിതശൈലിയിലേക്ക്‌ മടങ്ങിവരണം.

മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനെ ആരും അച്ചടക്കം പഠിപ്പിയ്‌ക്കേണ്ട ആവശ്യമില്ലെന്നും കാരാട്ട്‌ പറഞ്ഞു. താന്‍ ജനിയ്‌ക്കുന്നതിന്‌ മുമ്പ്‌ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ ആളാണ്‌ വിഎസ്‌. പാര്‍ട്ടി നടപടികളനുസരിച്ച്‌ വിഎസിനെതിരെ ഇതിലും കടുത്ത നടപടി വേണ്ടിയിരുന്നു. എന്നാല്‍ വിഎസ്‌ പാര്‍ട്ടിക്കു നല്‍കിയ സേവനവും പാരമ്പര്യവും കണക്കിലെടുത്താണ്‌ അദ്ദേഹത്തിനെതിരായ നടപടി ലഘൂകകരിച്ചത്‌.

മറ്റ്‌ മേഖലാ റിപ്പോര്‍ട്ടിങ്ങുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തിരുവനന്തപുരത്തും കാരാട്ട്‌ ആവര്‍ത്തിച്ചു. ഇതോടെ വിഎസ്സിനെ പൊളിറ്റ്‌ബ്യൂറോയില്‍ നിന്ന്‌ പുറത്താക്കിയതിനെത്തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ വിളിച്ച്‌ ചേര്‍ത്ത മേഖലാ റിപ്പോര്‍ട്ടിങ്ങുകള്‍ക്ക്‌ അവസാനമായി. പാര്‍ട്ടിയുടെ വിവിധ യോഗങ്ങള്‍ക്കായി കഴിഞ്ഞ ഒരാഴ്‌ചയായി പ്രകാശ്‌ കാരാട്ട്‌ കേരളത്തില്‍ തുടരുകയാണ്‌.

ഞായറാഴ്‌ച രാവിലെ വിഎസ്‌ എകെജി സെന്ററിലെത്തി കാരാട്ടുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ താഴെ തട്ടില്‍ വിഭാഗീയമായി അച്ചടക്ക നടപടികള്‍ എടുക്കരുതെന്ന്‌ കാരാട്ടിനോടാവശ്യപ്പെട്ടിരുന്നു. വിഎസിന്റെ ഈയാവശ്യം തന്നെയാണ്‌ യോഗത്തില്‍ കാരാട്ട്‌ നിര്‍ദ്ദേശിച്ചത്‌. തെറ്റു തിരുത്താന്‍ തയാറുള്ളവരെ പാര്‍ട്ടിയിലേക്കു തിരികെക്കൊണ്ടുവരാന്‍ നടപടി എടുക്കണമെന്നും വിഎസ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടു.ഒരു വിഭാഗത്തെ മാത്രം ഒറ്റപ്പെടുത്തി നടപടി എടുക്കുന്നു. ഈ പ്രവണത അവസാനിപ്പിക്കണമെന്നും വിഎസ്‌ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+