കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംഡബ്ല്യു കേസ്‌ നന്ദയുടെ ശിക്ഷയില്‍ ഇളവ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: ബിഎംഡബ്ല്യു കാറിടിച്ച്‌ ആറു പേരെ കൊന്ന കേസില്‍ പ്രതികളുടെ ശിക്ഷാകാലാവധി ദില്ലി ഹൈക്കോടതി വെട്ടിക്കുറച്ചു. മുഖ്യപ്രതി സഞ്‌ജീവ്‌ നന്ദയുടെ അഞ്ചു വര്‍ഷത്തെ കഠിന തടവ്‌ രണ്ടു വര്‍ഷമായും മറ്റു പ്രതികളായ ബിസ്സിനസ്സുകാരന്‍ രാജീവ്‌ ഗുപ്‌തയുടെ തടവ്‌ ഒരു വര്‍ഷത്തില്‍ നിന്ന്‌ ആറു മാസമായും അദ്ദേഹത്തിന്റെ തൊഴിലാളികളായ ശ്യാംസിങ്‌, ഭോലാനാഥ്‌ എന്നിവരുടെ തടവ്‌ ആറു മാസത്തില്‍ നിന്നും മൂന്നു മാസമായാണ്‌ കുറച്ച്‌ത്‌.

അലക്ഷ്യമായി ബിഎംഡബ്ലിയു കാര്‍ ഓടിച്ച്‌ ആറ്‌ പേരുടെ മരണത്തിന്‌ ഇടയാക്കിയതാണ്‌ കേസിന്‌ ആധാരമായ സംഭവം. പട്യാല കോടതിയാണ്‌ നന്ദയ്‌ക്ക്‌ അഞ്ച്‌ വര്‍ഷം കഠിന തടവ്‌ വിധിച്ചിരുന്നത്‌.

തെറ്റായ സാക്ഷി മൊഴി നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ച സുനില്‍ കുല്‍ക്കര്‍ണിക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ്‌ കൈലാസ്‌ ഗംഭീര്‍ ആവശ്യപ്പെട്ടു. അപകടം നടന്ന ദിവസം തലസ്ഥാനത്ത്‌ ഇല്ലായിരുന്നിട്ടും കുല്‍ക്കര്‍ണി കള്ള സാക്ഷി പറഞ്ഞു എന്ന്‌ നന്ദ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

മുന്‍ നാവിക തലവന്‍ എസ്‌എം നന്ദയുടെ പൗത്രനും ആയുധ വ്യാപാരിയായ സുരേഷ്‌ നന്ദയുടെ പുത്രനുമാണ്‌ ബ്രിട്ടീഷ്‌ പൗരത്വമുള്ള സഞ്‌ജീവ്‌ നന്ദ

1999 ജനുവരി 10ന്‌ വെളുപ്പിന്‌ മണിക്‌ കപൂര്‍, സിദ്ധാര്‍ത്ഥ ഗുപ്‌ത എന്നീ സുഹൃത്തുക്കള്‍ക്ക്‌ ഒപ്പം തന്റെ ബിഎംഡബ്ലിയു കാറില്‍ സഞ്ചരിക്കുകയായിരുന്ന നന്ദ ദക്ഷിണ ദില്ലിയിലെ ലോധി കോളനിയിലെ റോഡരികില്‍ കിടന്നുറങ്ങുകയായിരുന്ന ആറു പേരുടെ മേല്‍ വണ്ടി കയറ്റി കൊന്ന ശേഷം നിര്‍ത്താതെ ഓടിച്ചു പോയി എന്നതാണ്‌ നന്ദയുടെ പേരിലുള്ള കേസ്‌, കേസില്‍ തെളിവ്‌ നശിപ്പിച്ചുവെന്നതാണ്‌ മറ്റുള്ളവരുടെ പേരിലുള്ള കുറ്റം. വിചാരണ വേളയില്‍ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസ്‌ രാജ്യശ്രദ്ധ നേടിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X