Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിഐയുടെ കത്ത്‌ മെഹ്‌ബൂബ വലിച്ചു കീറി

ശ്രീനഗര്‍: ജമ്മുകശ്‌മീര്‍ നിയമസഭ തുടര്‍ച്ചയായ മൂന്നാംദിവസവും തടസ്സപ്പെട്ടു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പിതാവ്‌ ഫാറൂഖ്‌ അബ്ദുള്ളയും ലൈംഗികാരോപണക്കേസില്‍ പ്രതികളല്ലെന്ന്‌ കാണിച്ച്‌ സിബിഐ സ്‌പീക്കര്‍ക്ക്‌ കത്ത്‌ നല്‍കിയിരുന്നു.

ഇത്‌ പിഡിപി നേതാവ്‌ മെഹ്‌ബൂബ മുഫ്‌തി വലിച്ചുകീറി. ഒമര്‍ കുറ്റവാളിയല്ലെന്ന്‌ കാണിച്ച്‌ സിബിഐ കത്ത്‌ നല്‍കിയെന്ന്‌ സ്‌പീക്കര്‍ അക്‌ബര്‍ ലോണ്‍ അറിയിച്ചപ്പോള്‍ പ്രതിപക്ഷനേതാവ്‌ മെഹ്‌ബൂബ കത്ത്‌ സ്‌പീക്കറുടെ കയ്യില്‍ നിന്നും വാങ്ങി കീറിക്കളയുകയായിരുന്നു.

ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളമായി. തുടര്‍ന്ന്‌ സ്‌പീക്കര്‍ സഭ നിര്‍ത്തിവയ്‌ക്കുന്നതായി അറിയിച്ചു. 2006ലെ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട്‌ ഒന്‍പത്‌ കുറ്റപത്രങ്ങളാണ്‌ സിബിഐ സമര്‍പ്പിച്ചത്‌.
ഇതിലൊന്നിലും ഒമറിന്റെ പേരില്ലെന്നാണ്‌ സിബിഐയുടെ കത്തില്‍ പറയുന്നത്‌. സിബിഐയുടെ കത്തില്‍ വിശ്വാസമില്ലെന്നും ഒമറിനെതിരെ അന്വേഷണം വേണമന്നും പിഡിപി ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്‌ച സഭയില്‍ ചോദ്യോത്തര വേള അവസാനിച്ച ഉടനാണ്‌. കേസില്‍ ഒമര്‍ കുറ്റവാളിയാണെന്ന്‌ പിഡിപി നേതാവ്‌ ഹുസൈന്‍ ബെയ്‌ഗ്‌ ആരോപിച്ചത്‌. തുടര്‍ന്ന്‌ ഒമര്‍ ഗവര്‍ണര്‍ക്ക്‌ രാജിക്കത്ത്‌ നല്‍കി. എന്നാല്‍ അന്വേഷണം തീരുന്നതുവരെ ഒമര്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗവര്‍ണര്‍ രാജി നിരസിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+