കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സയീദിന്റെ കേസ്‌ അനിശ്ചിത കാലത്തേക്ക്‌ നീട്ടി

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന്‌ ഇന്ത്യ ആരോപിയ്‌ക്കുന്ന ജമാഅത്ത്‌ ഉദ്‌ ദാവ നേതാവ്‌ ഹാഫിസ്‌ മുഹമ്മദ്‌ സയീദിനെതിരായ കേസ്‌ പാക്ക്‌ സുപ്രീം കോടതി അനിശ്‌ചിത കാലത്തേക്കു നീട്ടി. ചീഫ്‌ ജസ്റ്റിസ്‌ ഇഫ്‌തിക്കര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ്‌ കേസ്‌ നീട്ടിവെയ്‌ക്കുന്നതായി ഉത്തരവിട്ടത്‌.

സയീദ്‌ ഇനി മുതല്‍ സ്വതന്ത്രനാണെന്ന്‌ ജമാഅത്ത്‌ ഉദ്‌ ദാവയുടെ അഭിഭാഷകന്‍ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട്‌ സയീദിനെതിരെയോ ഉദ്‌ ദാവയ്‌ക്കെതിരെയോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന്‌ അദ്ദേഹം കോടതിയ്‌ക്ക്‌ പുറത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തില്‍ ഹാഫിസിന്റെ പങ്കു സംബന്ധിച്ച്‌ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ പാക്കിസ്‌ഥാനും കൈമാറിയതിന്‌ പിന്നാലെയാണ്‌ കോടതി നടപടി. സയീദിനെതിരെ ഫലപ്രദമായ തെളിവുകള്‍ നല്‍കിയാല്‍ കൂടുതല്‍ നടപടികളെടുക്കാമെന്ന്‌ പാകിസ്ഥാന്‍ ഏതാനും ദിവസം മുന്‍പ്‌ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ്‌ ഒന്നിനാണ്‌ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ കൈമാറിയത്‌.

തിങ്കളാഴ്‌ച രാവിലെ കേസ്‌ പരിഗണനയ്‌ക്കെടുത്ത ഉടനെ അനിശ്‌ചിതകാലത്തേക്കു നീട്ടുന്നതായി കോടതി അറിയിക്കുകയായിരുന്നു. ഹാഫിസിനെതിരെ ഇന്ത്യ നാലാം തവണയാണ്‌ തെളിവുകള്‍ നല്‍കുന്നത്‌. ഈ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരായ കേസ്‌ കൂടുതല്‍ ശക്‌തമാകുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.

നേരത്തെ ലഹോര്‍ ഹൈക്കോടതി തെളിവുകള്‍ ഇല്ലെന്ന കാരണത്താല്‍ സയീദിനെ വീട്ടു തടങ്കലില്‍ നിന്ന്‌ മോചിപ്പിച്ചിരുന്നു. ഇതിനെതിരെ പാക്‌ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി അതും തള്ളിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X