കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവയ്‌ക്കുന്നതിലും നല്ലത്‌ ആത്മഹത്യ: ബൂട്ടാസിങ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടിയുടെ പിന്തുണയില്ലാതെ തന്നെ ആരോപണങ്ങള്‍ നേരിടാനുള്ള ശേഷി തനിക്കുണ്ടെന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും ദേശീയ പട്ടികിവിഭാഗം കമ്മീഷനന്‍ അധ്യക്ഷനുമായ ബൂട്ടാ സിങ്‌.

പിന്നാക്ക വിഭാഗത്തിന്റെ നന്മയ്‌ക്ക്‌ വേണ്ടിമാത്രമേ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളു. പിന്നാക്കവിഭാഗത്തിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഞാന്‍ രാജിവയ്‌ക്കുന്നതിലും നല്ലത്‌ ആത്മഹത്യ ചെയ്യുന്നതാണ്‌- സിങ്‌ പറഞ്ഞു.

പാര്‍ട്ടിക്കാരനെന്നതിലുപരി ഭരണഘടനാപദവിയാണ്‌ ബൂട്ടാസിങ്‌ വഹിക്കുന്നതെന്നാണ്‌ കോണ്‍ഗ്രസിന്റെ നിലപാട്‌. സത്യത്തിന്റെ കൂടെമാത്രമേ ഞാനെന്നും നിന്നിട്ടുള്ളു. അതുകൊണ്ടുതന്നെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ആരുടെയും സഹായം വേണ്ട.

പാര്‍ലമെന്റിനകത്തും പുറത്തും എക്കാലത്തും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുവേണ്ടി പോരാടിയ പാരമ്പര്യമാണ്‌ എന്റേത്‌. ജീവിതത്തിലെ ഈ ദൗത്യം വിട്ട്‌ മറ്റൊന്ന്‌ സ്വീകരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു.

പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയോ എന്ന ചോദ്യത്തിന്‌ ഇക്കാര്യത്തില്‍ ആരുടെയും ദാക്ഷിണ്യം തനിക്കാവശ്യമില്ലെന്നായിരുന്നു ബൂട്ടയുടെ മറുപടി.

മകന്‍ സരബ്‌ജോത്‌ സിങിനെ കൈക്കൂലിക്കേസില്‍ അറസ്‌റ്റുചെയ്‌തത്‌ തന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും രാജിവച്ചൊഴിയില്ലെന്നും ബൂട്ടാസിങ്‌ നേരത്തേ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X