Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ഇരട്ടസ്‌ഫോടനം: 3 പ്രതികള്‍ക്കും വധശിക്ഷ

Mumbai blasts case: Death sentence for three
മുംബൈ: 2003ല്‍ മുംബൈ നഗരത്തിലെ സാവേരി ബസാര്‍, ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യ എന്നിവിടങ്ങളിലുണ്ടായ ഇരട്ടസ്‌ഫോടനക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. കേസിലെ പ്രതികളായ അഷ്‌റത്ത്‌ അന്‍സാരി, ഹനീഫ്‌ സഈദ്‌ അനീസ്‌, ഭാര്യ ഫെഹ്‌മിദ സഈദ്‌ എന്നിവര്‍ക്കാണ് പോട്ട കോടതി വധശിക്ഷ വിധിച്ചത്. പ്രതികളുടെ വാദങ്ങള്‍ നിരാകരിച്ച കോടതി കേസ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന്‌ നിരീക്ഷിച്ചു.

പ്രതികള്‍ മൂന്ന്‌ പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 17ന്‌ പോട്ട കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷ ചൊവ്വാഴ്‌ച വിധിയ്‌ക്കുമെന്നാണ്‌ അറിയിച്ചിരുന്നതെങ്കിലും പിന്നീട്‌ വിധി പ്രസ്‌താവിക്കുന്നത്‌ കോടതി വ്യാഴാഴ്‌ ചത്തേക്ക്‌ മാറ്റുകയായിരുന്നു.

കുറ്റക്കാര്‍ക്ക്‌ വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ലഷ്‌കറെ ഇ തോയിബയുടെ നേതൃത്വത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 54 പേര്‍ കൊല്ലപ്പെടുകയും നൂറ്റമ്പതിലധികം പേര്‍ക്കു പരുക്കേല്ക്കുകയും ചെയ്തിരുന്നു.

ലക്ഷ്‌ക്കര്‍ ഇ തോയിബയുടെ ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു മുംബൈ ഇരട്ട സ്‌ഫോടനം. രാജ്യത്ത്‌ ഇതാദ്യമായാണ്‌ ഒരു തീവ്രവാദകേസില്‍ ദമ്പതികള്‍ക്ക്‌ വധശിക്ഷ ലഭിയ്‌ക്കുന്നതെന്ന്‌ പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം പറഞ്ഞു. വിധിയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന്‌ പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+