നാര്‍കോ പരിശോധനയില്‍ തെറ്റില്ല: ഹൈക്കോടതി
കൊച്ചി: കേസുകളില്‍ കുറ്റവാളികളാണെന്ന് സംശയിക്കുന്നവര്‍ സ്വയം മൊഴി നല്കാന് തയ്യാറാവാത്ത സാഹചര്യത്തില്‍ നാര്‍കോ പരിശോധന പോലുള്ള രീതികള്‍ അവലംബിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇതില്‍ മൗലികാവകാശത്തിന്റെ ലംഘനമെന്ന പ്രശ്നം വരുന്നില്ലെന്നും ജസ്റ്റിസുമാരായ ബാലകൃഷ്ണന് നായര്‍, സിപി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന് ബഞ്ച് പറഞ്ഞു. സിസ്റ്റര്‍ അഭയ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ ടി മൈക്കിളിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് തന്നെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സിബിഐയുടെ തീരുമാനത്തിനെതിരെയാണ് മൈക്കിള്‍ ഹര്‍ജി നല്‍കിയിരുന്നത്. നാര്‍കോ പരിശോധനയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ആഗസ്ത് 13ലേയ്ക്ക് മാറ്റി.
അഭയയുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്നായിരുന്നു അന്ന് എസ്പിയായിരുന്ന മൈക്കിള്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. അതിനാല്‍ സത്യമെന്താണെന്ന് അറിയാന്‍ വേണ്ടിയാണ് മൈക്കിളിനെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സിബിഐ തീരുമാനിച്ചത്. ഇതിന് എറണാകളും സിജെഎം കോടതി സിബിഐയ്ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
ഇതിനെ ചോദ്യം ചെയ്തുകൊണ്ട് തന്നെ പരിശോധനയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മൂന്നു പ്രതികള്‍ക്കും നാര്‍കോ പരിശോധന നടത്തിയിട്ടുള്ളകാര്യം കോടതി ചൂണ്ടിക്കാട്ടി.
നാര്‍കോ പരിശോധനയ്ക്കെതിരെ സുപ്രീം കോടതി വിധിയുണ്ടെങ്കില്‍ അത് വിശദവാദത്തില്‍ ഹര്ജിക്കാരന് ബോധിപ്പാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications