കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജെ ജോസഫ് വീണ്ടും മന്ത്രിയാവും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പി ജെ ജോസഫിനെ വീണ്ടും മന്ത്രിസഭയിലെടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം തീരുമാനിച്ചു. വിമാനയാത്രാ കേസില്‍ കുറ്റവിമുക്തനായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഇതിനായി കേരള കോണ്‍ഗ്രസ് ജെ മന്ത്രി മോന്‍സ് ജോസഫ് സ്ഥാനം ഒഴിയും.

ഗവര്‍ണറുടെ സൗകര്യം അനുസരിച്ചായിരിയ്ക്കും സത്യപ്രതിജ്ഞാ തീയതി തീരുമാനിയ്ക്കുക. ജോസഫിനെ വീണ്ടും മന്ത്രിയാക്കാന്‍ കേരള കോണ്‍ഗ്രസ് ജെ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി ഈ ആവശ്യം ഇടതു മുന്നണിയ്ക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) യോഗത്തില്‍ പങ്കെടുത്ത് ചെന്നൈയില്‍ നിന്ന് മടങ്ങുമ്പോള്‍ വിമാനത്തില്‍ മുന്‍ സീറ്റില്‍ ഇരുന്ന ലക്ഷ്മി ഗോപകുമാര്‍ എന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നതായിരുന്നു പിജെ ജോസഫിനെതിരെ ഉണ്ടായിരുന്ന കേസ്. 2006 ഓഗസ്റ്റ് മൂന്നിനായിരുന്നു ഈ വിവാദ വിമാനയാത്ര. തുടര്‍ന്ന് ലക്ഷി ഗോപകുമാര്‍ ചെന്നൈ വിമാനത്താവളത്തിലെ പൊലീസില്‍ പരാതിപ്പെട്ടു. ഐ ജി ബി സന്ധ്യയുടെ അന്വേഷണത്തിനെ തുടര്‍ന്ന് 2006 നവംബര്‍ നാലിന് ജോസഫ് രാജിവച്ചു. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിട്ട് 100 ദിവസം തികയുന്നതിന് മുമ്പ് രാജിവയ്ക്കേണ്ടി വന്നത് കേരള കോണ്‍ഗ്രസിനും ജോസഫിനും നാണക്കേടുണ്ടാക്കി. ജോസഫ് മാറിയതിനെ തുടര്‍ന്ന് മന്ത്രിയായ ടി യു കുരുവിള രാജകുമാരിയിലെ ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നു. തുടര്‍ന്നാണ് മോന്‍സ് ജോസഫ് മന്ത്രിയായത്.

കേരള കോണ്‍ഗ്രസ് ജെ യില്‍ നിന്ന് പുറത്ത് പോയ പി സി ജോര്‍ജ്ജ് ഉണ്ടാക്കിയതാണ് ഈ വിവാദമെന്ന് ആ കാലത്ത് വാര്‍ത്ത പരന്നിരുന്നു.

കോടതി വിധിയില്‍ ജോസഫ് കുറ്റവിമുക്തനായി പ്രഖ്യാപിയ്ക്കപ്പെട്ടതോടെ ഉണ്ടായ നാണക്കേട് മാറ്റി വീണ്ടും മന്ത്രിയാവാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X