കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചുവെന്നു കരുതിയ കുട്ടിയ്‌ക്ക്‌ ജീവന്‍

  • By Staff
Google Oneindia Malayalam News

പരാഗ്വേ: ഡോക്ടര്‍മാര്‍ മരിച്ചുവെന്ന്‌ വിധിയെഴുതിയ ചോരക്കുഞ്ഞിന്‌ പുനര്‍ജന്മം. പരാഗ്വേയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ്‌ തെറ്റുപറ്റിയത്‌.

ഒരു പക്ഷേ നിമിഷങ്ങള്‍ വൈകിയിരുന്നുവെങ്കില്‍ ഈ കുഞ്ഞ്‌ ജീവനോടെ സംസ്‌കരിക്കപ്പെടുമായിരുന്നു. ജനിച്ചപ്പോള്‍ത്തന്നെ കുട്ടിയ്‌ക്ക്‌ നാഡിമിടിപ്പ്‌ കുറവായിരുന്നുവെന്നും ജീവന്‍ രക്ഷിക്കാന്‍ തങ്ങള്‍ കിണഞ്ഞ്‌ പരിശ്രമിച്ചെങ്കിലും ഫലമില്ലായിരുന്നുവെന്നാണ്‌ ഡോക്ടര്‍മാര്‍ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചത്‌.

കുഞ്ഞ്‌ മരിച്ചെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ കുടുംബാംഗങ്ങള്‍ മരണാനന്തരച്ചടങ്ങുകള്‍ നടത്താന്‍ ഒരുക്കം തുടങ്ങി. എന്നാല്‍ ഇതിനിടെ ശവപ്പെട്ടിയില്‍ കിടത്തിയിരിക്കുന്ന കുട്ടി കരയുന്നത്‌ പിതാവ്‌ കണ്ടു. ഉടന്‍ തന്നെ കുട്ടിയെ അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സ നല്‍കി.

കുട്ടി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുകയാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയ്‌ക്ക്‌ 500 ഗ്രാം മാത്രമേ ഭാരമുള്ളു. കുട്ടി കരയുന്നത്‌ ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നുവെങ്കിലുള്ള കാര്യം ആലോചിക്കാന്‍ കൂടി കഴിയുന്നില്ലെന്നാണ്‌ കുട്ടിയുടെ പിതാവിന്റെ പ്രതികരണം.

ആദ്യം പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക്‌ പറ്റിയ പിശകാണ്‌ ഇത്തരമൊരു സംഭവമുണ്ടാകാന്‍ കാരണമെന്ന്‌ ആശുപത്രിയിലെ മുതിര്‍ന്ന ഒരു ഡോക്ടര്‍ പറഞ്ഞു. എന്തായാലും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആശുപത്രി അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X