പിണറായി ക്രിമിനല്‍ ഹര്‍ജി നല്കി
ദില്ലി: ലാവലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സുപ്രീംകോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
നേരത്തേ നല്കിയ ഹര്‍ജി, സാങ്കേതിപ്രശ്നം ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്ട്രാര്‍ മടക്കിയ സാഹചര്യത്തിലാണ് ഹര്‍ജി പുതുക്കി നല്‍കിയിരിക്കുന്നത്. സിബിഐയെ എതിര്‍കക്ഷിയാക്കിയാണ് പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ മറികടന്ന് പ്രോസിക്യൂഷന് അനുമതി നല്കിയ തീരുമാനം ഭരണഘടനാലംഘനമാണെന്നാണ് പിണറായിയുടെ വാദം. അതിനാല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം പത്തിനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരായിരുന്നു എതിര്‍കക്ഷി. എന്നാല്‍ ഹര്‍ജിയില്‍ ചില പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പന്ത്രണ്ടിന് സുപ്രീം കോടതി റജിസ്ട്രാര്‍ ഹര്‍ജി മടക്കി നല്‍കുകയായിരുന്നു.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പരേഖിന്റെ ഓഫീസാണ് പിണറായിക്കു വേണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications