Get Updates
Get notified of breaking news, exclusive insights, and must-see stories!

21കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

പട്‌ന: ഇടപെടേണ്ട പലഘട്ടങ്ങളിലും ജനക്കൂട്ടം കാഴ്‌ചക്കാര്‍ മാത്രമാകുന്ന അവസരങ്ങള്‍ ഇപ്പോള്‍ ഒട്ടും അപൂര്‍വ്വമല്ല. മനുഷ്യരെ എറിഞ്ഞു കൊല്ലുമ്പോഴും, സ്‌ത്രീകളെ തുണിയുരിച്ച്‌ നടത്തുമ്പോഴുമെല്ലാം എല്ലാം കണ്ടുനില്‍ക്കുന്നവരായി മാറുകയാണ്‌ ഇന്നത്തെ സമൂഹം.

ഇത്തരമൊരു സമൂഹത്തില്‍ത്തന്നെയാണ്‌‌ നാം ജീവിക്കുന്നതെന്ന് ഉറപ്പിക്കാന്‍ ഇതാ വീണ്ടും ഒരു സംഭവം. മാനഭംഗപ്പെടുത്തിയ യുവാക്കളെ പിടികൂടാന്‍ തെരുവിലൂടെ ഒരു യുവതി മീറ്ററുകളോളം ഓടിയിട്ടും ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടു നിന്നു.

ഒരാള്‍ പോലും കുറ്റവാളികളെ പിടികൂടാന്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായില്ല. എന്നുമാത്രമല്ല കാര്യമന്വേഷിക്കാന്‍ പോലും ആരും തുനിഞ്ഞില്ല.

ബുധനാഴ്‌ച പട്‌നയ്‌ക്കടുത്താണ്‌ സംഭവം നടന്നത്‌. 21കാരിയാണ്‌ തന്നെ മാനഭംഗപ്പെടുത്തിയവരെ പിടികൂടാനായി തെരുവില്‍ ജനങ്ങള്‍ക്കിടയിലൂടെ ഓടിയത്‌. അവസാനം ക്ഷീണിതയായി തന്റെ ഉദ്യമം ഉപേക്ഷിക്കേണ്ടിവന്ന യുവതി തൊട്ടടുത്തുള്ള പൊലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കി.

പട്‌നയില്‍ നിന്നും സ്വന്തം ഗ്രാമത്തിലേയ്‌ക്കുള്ള യാത്രക്കിടെ ബസ്‌ മാറിക്കയറാന്‍ വേണ്ടിയാണ്‌ ബുധനാഴ്‌ച പുലര്‍ച്ചെ യുവതി പാലിഗഞ്ചില്‍ ഇറങ്ങിയത്‌. വീട്ടുകാരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍കേടായതിനാല്‍ അതിന്‌ സാധിച്ചില്ല.

മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയെ കണ്ട്‌ മൂന്ന്‌ യുവാക്കള്‍ അടുത്തെത്തി ഫോണ്‍ നന്നാക്കിത്തരാമെന്ന്‌ പറഞ്ഞു. തുടര്‍ന്ന്‌ ഇവര്‍ യുവതിയെ പിടികൂടി തൊട്ടടുത്ത്‌ ഒഴിഞ്ഞു കിടന്ന ഒരു കെട്ടിടത്തില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തി.

പിന്നീട്‌ കെട്ടിടത്തില്‍ നിന്നും ഇറങ്ങിപ്പോയ യുവാക്കള്‍ക്ക്‌ പിന്നാലെ യുവതിയും ഇറങ്ങിയോടുകയായിരുന്നു. ഏറെ ദൂരം ഓടിയെങ്കിലും യാവാക്കളെ പിടികൂടാന്‍ കഴിയാഞ്ഞ്‌ അവര്‍ അടുത്തുള്ള പൊലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കി.

വീട്ടിലേയ്‌ക്ക്‌ പോകാന്‍ കഴിയാഞ്ഞ യുവതിയ്‌ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കി. തുടര്‍ന്ന്‌ ബുധനാഴ്‌ച വൈകുന്നേരത്തോടെ കുറ്റവാളികളില്‍ ഒരാളെ അറസ്‌റ്റുചെയ്യാന്‍ പൊലീസിന്‌ കഴിഞ്ഞു.

മറ്റു രണ്ടുപേര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനയ്‌ക്കു വിധേയയാക്കിയിട്ടുണ്ട്‌. താന്‍ കുറ്റവാളികളെ പിന്തുടരുന്നതു കണ്ടിട്ടും എല്ലാം നോക്കിനിന്ന ജനക്കൂട്ടത്തിന്റെ പ്രവൃത്തി തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന്‌ പെണ്‍കുട്ടി പറഞ്ഞു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+