Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയെ രക്ഷിച്ചത് അദ്വാനിയാണെന്ന് ജസ്വന്ത്

ദില്ലി: പുസ്തക വിവാദത്തിന്‍റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്.

മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ ലക്ഷ്യം വച്ചാണ് ജസ്വന്തിന്റെ നീക്കങ്ങള്‍. കാണ്ടഹാറിലേയ്ക്ക് തീവ്രവാദികളുമായി പോയ വിവരം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനിക്ക് അറിയാമായിരുന്നുവെന്ന് ജസ്വന്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അദ്വാനിയുടെ വാദങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ വെളിപ്പെടുത്തല്‍

2002ലെ ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് മോഡിക്കെതിരെ നടപടിയെടുക്കുന്നതിനെ അദ്വാനിയാണ് എതിര്‍ത്തതെന്നാണ് ജസ്വന്തിന്‍റെ പുതിയ വെളിപ്പെടുത്തല്‍.

പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി മോഡിക്കെതിരായ നടപടിയെ അദ്വാനി എതിര്‍ക്കുകയായിരുന്നെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജസ്വന്ത് പറഞ്ഞു.

കലാപത്തിന് ശേഷം താന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി, അദ്വാനി, അരുണ്‍ ഷൂരി എന്നിവരോടൊത്ത് ഗോവയിലെക്ക് വിമാന മാര്‍ഗം സഞ്ചരിച്ചു. യാത്രയ്ക്കിടെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി എന്ത് നടപടി സ്വീകരിക്കണമെന്ന് വാജ്പേയി ചോദിക്കുകയുണ്ടായി.

ഇക്കാര്യത്തില്‍ അദ്വാനിയുടെ അഭിപ്രായം ആരായാന്‍ വാജ്പേയി തന്നെയാണ് ചുമതലപ്പെടുത്തിയതെന്ന് ജസ്വന്ത് പറഞ്ഞു. എന്നാല്‍ മോഡിക്കെതിരെയുള്ള എന്തെങ്കിലും നടപടി പാര്‍ട്ടിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു അദ്വാനിയുടെ മറുപടി.

അദ്വാനി ഗുജറാത്ത് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുകയായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെയാണ് താന്‍ കരുതുന്നതെന്നായിരുന്നു ജസ്വന്തിന്‍റെ മറുപടി.

കലാപത്തില്‍ ഏറെ ദുഃഖിതനായിരുന്നെങ്കിലും അദ്വാനിയുടെ എതിര്‍പ്പ് പരിഗണിച്ചാണ് വാജ്പേയി മോഡിക്കെതിരെ നടപടിയെടുക്കാതിരുന്നത്. കലാപ സമയത്ത് വാജ്പേയി രാജിവയ്ക്കാന്‍ ശ്രമിച്ചതായും ജസ്വന്ത് വെളിപ്പെടുത്തി.

അന്ന് താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നെന്നും ജസ്വന്ത് പറഞ്ഞു.

അടുത്തിടെ പുറത്തിറക്കിയ 'ജിന്ന - ഇന്ത്യ, വിഭജനം സ്വാതന്ത്ര്യം" എന്ന പുസ്തകത്തില്‍ മുഹമ്മദാലി ജിന്നയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിനാണ് ജസ്വന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+