ഇറാന്റെ നിയുക്ത മന്ത്രി ഇന്റര്‍പോള്‍ പട്ടികയില്‍
കെയ്റോ: ഇറാന്റെ നിയുക്ത പ്രതിരോധ മന്ത്രി അഹ്മദ് വാഹിദി ഇന്റര്‍പോളിന്റെ പട്ടികയില്‍.
1994 ല്‍ ബ്യൂണസ് ഐറിസില്‍ ജൂത സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ടാണ് വാഹിദിയെ ഇന്റര്‍പോള്‍ തിരയുന്നത്.
ഇറാന് പാര്‍ലമെന്റില്‍ ബുധനാഴ്ച പ്രസിഡന്റ് അഹ്മദ് നിജാദ് സമര്‍പ്പിച്ച 21 മന്ത്രിമാരുടെ പട്ടികയിലാണ് വാഹിദിയെ പ്രതിരോധ മന്ത്രിയായി ഉള്‍പ്പെടുത്തിയത്.
രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന റവല്യൂഷനറി ഗാര്‍ഡിസിന്റെ പോഷക സംഘടനയായ കുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു വാഹിദ്.
1994 ല്‍ നടന്ന സ്ഫോടനത്തിലെ ആസൂത്രകന്‍, ധനസ്രോതസ്, സ്ഫോടനം നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള അഞ്ച് ഇറാന് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഇദ്ദേഹം.
ബ്യൂണസ് ഐറിസിലെ സ്ഫോടനത്തില്‍ 85 പേര് മരിക്കുകയും നൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2007 മുതല്‍ വാഹിദിയ്ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാഹിദിയ്ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ച വിവരം ഏജന്‍സി 187 രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. വാഹിദിയെ ഇറാന്റെ പ്രതിരോധ മന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്തതിനെ ഇസ്രയേലും അര്‍ജന്റീനയും വിമര്‍ശിച്ചിരുന്നു.
-
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
"അടുത്തത് ആര്?" ഇറാനിലെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ -
സൗദിയില്‍ ഇറാന്റെ മിസൈല്‍ പതിച്ച് ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ടു പേര് കൊല്ലപ്പെട്ടു: 12 പേര്‍ക്ക് പരിക്ക് -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്












Click it and Unblock the Notifications