കോപ്റ്റര്‍ അപകടം അന്വേഷിക്കാന്‍ സംഘം
ദില്ലി: ആന്ധ്രമുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നാലംഗ സമതിയെ നിയോഗിച്ചു.
പവന് ഹാന്‍സ് ഹെലികോപ്റ്റേഴ്സ് ലിമിറ്റഡ് മേധാവി ലെഫ്റ്റനന്റ് ആര്. കെ ത്യാഗിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ടത്തുക. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ഇതിനിടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേല്‍ അറിയിച്ചു. പ്രാഥമിക അന്വേഷത്തില്‍ പ്രതികൂലമായ കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തിയതെന്നും പട്ടേല്‍ വ്യക്തമാക്കി.
ആന്ധ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ബെല്‍ 430 കോപ്റ്ററിലാണ് റെഡ്ഡിയും സംഘവും സഞ്ചരിച്ചത്. കോപ്റ്ററിന് തകരാറുകളുണ്ടായിരുന്നുവെന്നും സഞ്ചാരയോഗ്യമല്ലായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍ കോപ്റ്ററിന് തകരാറുകളുണ്ടെന്ന വാര്‍ത്ത വ്യോമയാനമന്ത്രി തള്ളിക്കളഞ്ഞു. തകരാറുകളുണ്ടായതിനെത്തുടര്ന്ന് ഇപ്പോള്‍ തകര്‍ന്ന കോപ്റ്റര്‍ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.
കുറേ മാസങ്ങള്‍ക്ക് മുമ്പ് തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി ഹൈദരാബാദില്‍ നിന്നും ഗുല്‍ബര്‍ഗയിലേയ്ക്ക് പോകുമ്പോള്‍ കോപ്റ്ററിന് ചില തകരാറുകള്‍ ഉണ്ടായിരുന്നതായും അന്ന് അപകടത്തില്‍ നിന്നും യാത്രക്കാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും ഓഫീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഹെലികോപ്റ്ററിന്റെ വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടലുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. പ്രതികൂലകാലാവസ്ഥയ്ക്കൊപ്പം ഒരുപക്ഷേ മിന്നലേറ്റതുകൊണ്ടാവാം കോപ്റ്റര്‍ കത്തിയമര്ന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications