കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ച നേരിടാന്‍ ഭാര്യമാരെ വില്‍ക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ കടുത്ത വരള്‍ച്ച സ്‌ത്രീകള്‍ക്ക്‌ ശാപമാകുന്നു. വരള്‍ച്ചയെത്തുടര്‍ന്ന്‌ കൃഷിചെയ്യാന്‍ കഴിയാതെ സാമ്പത്തിക ഞെരുക്കവും നഷ്ടവും നേരിടുന്ന കര്‍ഷകര്‍ അതിനെ അതിജീവിക്കാന്‍ ഒരു വഴി കണ്ടെത്തി.

ഭാര്യമാരെ വില്‍ക്കുക. ഇതുവഴി കുടുംബത്തെ രക്ഷിക്കാനുള്ള തത്രപ്പാടിലാണ്‌ കര്‍ഷകര്‍. വരള്‍ച്ച കടുത്തതോടെ യുപിയില്‍ ബുന്ദേല്‍ഖണ്ഡില്‍ വ്യഭിചാരം പൊടിപൊടിക്കുകയാണ്‌. മിക്ക കര്‍ഷക കുടുംബങ്ങളും വരള്‍ച്ചയെത്തുടര്‍ന്ന്‌ പട്ടിണിയിലാണ്‌.

ജീവിത മാര്‍ഗമായി കൃഷിപ്പണിമാത്രമറിയാവുന്ന ഗ്രാമീണ സ്‌ത്രീകള്‍ പവരും കുടുംബത്തിന്റെ വിശപ്പടക്കാന്‍ ശരീരം വില്‍ക്കുകയാണ്‌. ദിവസത്തിലൊരിക്കല്‍ സ്വന്തം ശരീരം വിറ്റു കിട്ടുന്ന അമ്പതോ നൂറോ രൂപകൊണ്ടാണ്‌ പല കുടുംബങ്ങളും കഴിയുന്നത്‌.

പട്ടിണി സഹിക്കാന്‍ കഴിയാതായപ്പോള്‍ ഭര്‍ത്താവ്‌ തന്നെ 1500 രൂപയ്‌ക്ക്‌ വിറ്റ കഥയാണ്‌ സംഗീതയെന്ന യുവതിയ്‌ക്ക്‌ പറയാനുള്ളത്‌. നിയമവിരുദ്ധമായ ഈ നടപടികള്‍ അധികൃതരുടെ അറിവോടെയാണ്‌ നടക്കുന്നത്‌.

വിവാഹിതരായ സ്‌ത്രീകളെ വീണ്ടും വിവാഹം കഴിയ്‌ക്കുന്നുവെന്ന്‌ കാണിച്ച്‌ പത്തുരൂപയുടെ മുദ്രപ്പത്രത്തില്‍ ഒപ്പിടുവിച്ചാണ്‌ വില്‍പ്പന നടക്കുന്നത്‌. മുദ്രപ്പത്രത്തില്‍ ഒപ്പിടുന്നതോടെ എല്ലാം നിയമവിധേയമാകും. ഇതോടെ സ്‌ത്രീകളെ വില്‍ക്കുന്നയാളും വാങ്ങുന്നയാളും നിയമത്തിന്‌ മുന്നില്‍ സുരക്ഷിതരാകും.

ഇത്തരത്തില്‍ നൂറിലേറെ സംഭവങ്ങള്‍ ഇതിനകം ഇവിടെ നടന്നിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. മുഖ്യമന്ത്രി മായാവതി വരള്‍ച്ചാ ദുരിതാശ്വാസത്തിന്‌ നടപടിയെത്തുവെന്ന്‌ പറയുന്നുണ്ടെങ്കിലും ഗ്രാമങ്ങള്‍ പലതും കൊടിയ പട്ടിണിയിലാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X