കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓംപ്രകാശിനെയും രാജേഷിനെയും കേരളത്തിലെത്തിക്കും

  • By Staff
Google Oneindia Malayalam News

Omprakash and Puthanpalam Rajesh
തിരുവനന്തപുരം: തിരുനെല്‍വേലി കോടതിയില്‍ കീഴടങ്ങിയ ഗുണ്ടാ നേതാക്കളായ പുത്തന്‍പാലം രാജേഷിനെയും ഓംപ്രകാശിനെയും ബുധനാഴ്‌ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കും. ഇരുവരെയും വിട്ടുകിട്ടുന്നതിന്‌ ആവശ്യമായ പ്രൊഡക്ഷന്‍ വാറണ്ട്‌ പൊലീസിന്റെ ആവശ്യപ്രകാരം ചൊവ്വാഴ്‌ച തന്നെ തിരുവനന്തപുരം അഡീഷണല്‍ സബ്‌ കോടതി പുറപ്പെടുവിച്ചിരുന്നു. ഓംപ്രകാശിനെയും രാജേഷിനെയും കേരളത്തിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചതായി ഡിജിപി ജേക്കബ്‌ പുന്നൂസ്‌ അറിയിച്ചു.

പുത്തന്‍പാലം രാജേഷും ഓംപ്രകാശും കീഴടങ്ങിയ വിവരം അറിഞ്ഞ്‌ ഡിവൈഎസ്‌പി മുഹമ്മദ്‌ ഷാഫിയുടെയും ഡിസിപി ജോളി ചെറിയാന്റെയും നേതൃത്വത്തിലുളള സംഘം ചൊവ്വാഴ്‌ച തന്നെ തിരുനെല്‍വേലിയില്‍ എത്തിച്ചേര്‍ന്നിരുന്നു. കേരളാ പോലീസ്‌ സംഘം മജിസ്‌ട്രേട്ടിനെ സന്ദര്‍ശിച്ച ശേഷം സബ്‌ ജയിലിലെത്തി പ്രതികളെ കണ്ടു. എന്നാല്‍ പ്രതികളെ കൈമാറാന്‍ ആവശ്യമായ പ്രൊഡക്ഷന്‍ വാറന്റ്‌ ഇല്ലാതിരുന്നതിനാല്‍ മടങ്ങിപ്പോരുകയായിരുന്നു. പ്രൊഡക്ഷന്‍ വാറന്റ്‌ തിരുനെല്‍വേലി കോടതിയില്‍ ഹാജരാക്കി രാജേഷിനെയും ഓംപ്രകാശിനെയും തിരുവനന്തപുരത്തെത്തിയ്‌ക്കാനാണ്‌ പൊലീസിന്റെ ശ്രമം.

മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജ്ജ്‌ വധക്കേസില്‍ പോലീസ്‌ തിരഞ്ഞുവന്നിരുന്ന ഓംപ്രകാശും രാജേഷും തിരുവനന്തപുരത്ത്‌ വഞ്ചിയൂര്‍ പോലീസ്‌ 2004ല്‍ ക്രൈം നമ്പര്‍ 49 ആയി ചാര്‍ജ്ജ്‌ ചെയ്‌ത വധശ്രമക്കേസിലെ വാറന്റ്‌ കാണിച്ചാണ്‌ നാടകീയമായി തിരുനെല്‍വേലി കോടതിയില്‍ കീഴടങ്ങിയത്‌. 2004 ല്‍ പ്രതാപന്‍ എന്നയാളെ വധിയ്‌ക്കാന്‍ ശ്രമിച്ചെന്ന കേസിലായിരുന്നു കീഴടങ്ങല്‍.

തിരുനെല്‍വേലി കോടതി ഇവരെ രണ്ടാഴ്‌ചത്തേക്ക്‌ റിമാന്‍ഡു ചെയ്‌തു പാളയങ്കോട്ട സബ്‌ജയിലിലേക്ക്‌ അയച്ചു. വെള്ളിയാഴ്‌ചയ്‌ക്കു മുമ്പ്‌ വാറന്റ്‌ ഹാജരാക്കിയാല്‍ ഇവരെ കേരളത്തിനു വിട്ടു നല്‍കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പൊലീസ്‌ തിരയുന്ന ഇവര്‍ കോടതിയില്‍ കീഴടങ്ങിയ സാഹചര്യത്തില്‍ താമസിക്കാതെ കേരളത്തില്‍ എത്തിക്കുന്നതിനാണ്‌ ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതനുസരിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും ചൊവ്വാഴ്‌ച തന്നെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ്‌ സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X