കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രോസിക്യൂഷന്‍ അനുമതി വിമര്‍ശിക്കപ്പെടുന്നു

  • By Staff
Google Oneindia Malayalam News

KG Balakrishnan
ദില്ലി: അഴിമതി കേസുകളില്‍ പ്രതിയാകുന്ന പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിയ്‌ക്കണമെങ്കില്‍ ഉന്നത അധികാരികളുടെ മുന്‍കൂര്‍ അനുമതി നേടണമെന്ന അഴിമതി നിരോധന ചട്ടത്തിലെ വ്യവസ്ഥയ്‌ക്കതിരെ പല കേന്ദ്രങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയരുന്നതായി സുപ്രിം കോടതി ചീഫ്‌ ജസ്റ്റീസ്‌ കെജി ബാലകൃഷ്‌ണന്‍.

ഇത്തരം നടപടി ക്രമങ്ങള്‍ മൂലമുണ്ടാകുന്ന കേസിലെ കാലതാമസം അഴിമതിയെ സംരക്ഷയിക്കലായി മാറുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും ജസ്റ്റിസ്‌ കെജി ബാലകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി.

അഴിമതി നിര്‍മാര്‍ജ്ജനം സംബന്ധിച്ച്‌ സിബിഐ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില കേസുകളിലെങ്കിലും അനുമതി നിഷേധിയ്‌ക്കുമ്പോള്‍ പ്രശ്‌നം മേല്‍ക്കോടതികളിലെത്തുന്നത്‌ സ്വഭാവികമാണ്‌. ഇത്‌ കേസ്‌ നീളുന്നതിനിടയാക്കുന്നു. ഉന്നതാധികാരികളുടെ മുന്നില്‍ അനുമതി നല്‍കുന്ന കാര്യമെത്തുമ്പോള്‍ മറ്റ്‌ പല പരിഗണനകളും കടന്നു വരുന്ന സംാഹചര്യങ്ങളുമുണ്ട്‌്‌. ഇതൊക്കെ കേസ്‌ ഉന്നത കോടതിയിലേയ്‌ക്ക്‌ എത്തിയ്‌ക്കും. ആരോപണ വിധേയനാവുന്ന വ്യക്തിയ്‌ക്കെതിരെ മുഴുവന്‍ തെളിവുകളുമുണ്ടെങ്കിലും അന്വേഷണ ഏജന്‍സിയെ വിഷമിപ്പിയ്‌ക്കുന്നതാണ്‌ വിചാരണ നടപടിയ്‌ക്ക്‌ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലാവലിന്‍ കേസില്‍ കേരളാ ഗവര്‍ണ്ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതിയെ പ്രതിയായ പിണറായി വിജയന്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്‌ത സാഹചര്യത്തില്‍ ചീഫ്‌ ജസ്റ്റിസിന്റെ പരാമര്‍ശത്തിന്‌ ഏറെ പ്രാധാന്യമുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. പൊതു വിതരണ സംവിധാനത്തിലും കോടതികളിലുമെല്ലാം പാവപ്പെട്ടവര്‍ക്ക്‌ നീതി നിഷേധിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും കെ ജി ബാലകൃഷ്‌ണന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X