കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്വന്തിനെതിരായ നടപടി അദ്വാനി അംഗീകരിച്ചിരുന്നില്ല

  • By Staff
Google Oneindia Malayalam News

LK Advani
ദില്ലി: മുഹമ്മദലി ജിന്നയെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ പേരില്‍ ജസ്വന്ത്‌ സിങിനെ ബിജെപിയില്‍ നിന്നും പുറത്താക്കുന്നതില്‍ പ്രതിപക്ഷ നേതാവ്‌ എല്‍.കെ അദ്വാനിക്ക്‌ എതിര്‍പ്പുണ്ടായിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌.

ഷിംലയില്‍ നടന്ന ചിന്തന്‍ ബൈഠക്കില്‍ ജസ്വന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിനെതിരെ അദ്വാനി രംഗത്തെത്തിയിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അദ്വാനിയുടെ മുന്‍ സഹായി അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച സുധീന്ദ്ര കുല്‍ക്കര്‍ണിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. ചിന്തന്‍ ബൈഠക്കില്‍ ജസ്വന്തിനെതിരായ നടപടിയെ അദ്വാനി മാത്രമായിരുന്നുവത്രേ എതിര്‍ത്തത്‌.

ജസ്വന്തിനെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നോ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നോ പുറത്താക്കി താരതമ്യേന ചെറിയ നടപടിയെടുത്താല്‍ മതിയെന്നായിരുന്നുവത്രേ അദ്വാനിയുടെ അഭിപ്രായം.

എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷവികാരം കണക്കിലെടുത്ത്‌ ജസ്വന്തിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയായിരുന്നുവത്രേ ജസ്വന്തിനെതിരെ ഏറ്റവും ശക്തമായി വാദിച്ചത്‌.

വിനയ്‌ കട്യാര്‍, അനന്ത്‌ കുമാര്‍ എന്നിവരും ജസ്വന്തിനെതിരായ നിലപാടിയിരുന്നു സ്വീകരിച്ചതെന്നും കുല്‍ക്കര്‍ണി പറഞ്ഞു. പുറത്താക്കപ്പെട്ട ജസ്വന്ത്‌ സിങ്‌ പിന്നീട്‌ അദ്വാനി, മോഡി എന്നിവര്‍ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X