തിരുവനന്തപുരത്തും കൊല്ലത്തും ഭൂചലനം
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം ജില്ലയുടെ തെക്കന്‍ മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.45-നു രണ്ടര സെക്കന്റ് അനുഭവപ്പെട്ട ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തി.
പോത്തന്‍കോട്, ചേങ്കോട്ടുകോണം, കഴക്കൂട്ടം, വര്‍ക്കല, ചിറയിന്‍കീഴ്, കണിയാപുരം മേഖലകളില്‍ കാര്യമായ ചലനം അനുഭവപ്പെട്ടു. എന്നാല്‍ ചലനത്തില്‍ വലിയനാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചില വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായിട്ടുണ്ട് പലയിടത്തും പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍നിന്ന് ഇറങ്ങിയോടി. ഉയരമുള്ള കെട്ടിടങ്ങളില്‍ ഇരുന്നവര്‍ക്കും റോഡില്‍ യാത്ര ചെയ്തവര്ക്കുമാണു ചലനം അനുഭവപ്പെട്ടത്. വീടുകളിലെ ടിവി, ഗ്ലാസുകള്‍ എന്നിവ വീണു പൊട്ടി.
എയര്‍പോര്‍ട്ട് തോപ്പ് പള്ളിയില്‍ നടന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍ പരിഭ്രാന്തരായി. വലിയതുറയിലെ സ്വകാര്യ ട്യൂഷന് സെന്ററിലെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ചിലര്‍ക്കു പരുക്കേറ്റു.
തുടര്‍ചലനങ്ങള്‍ക്കു സാധ്യതയില്ലെങ്കിലും ജനം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നു ഭൗമശാസ്ത്രപഠനകേന്ദ്രം അറിയിച്ചിട്ടുണ്ട്. നഗരത്തില്‍നിന്നു 18-19 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വടക്കുപടിഞ്ഞാറു ഭാഗത്തായാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു ഭൗമശാസ്ത്രപഠനകേന്ദ്രം പറഞ്ഞു.
ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉണ്ടാകുന്ന ഭൂചലനവുമായി ഇപ്പോഴത്തെ ചലനത്തിനു ബന്ധമില്ല. ഭൗമോപരിതലത്തോടു ചേര്‍ന്നുള്ള ഭൂകമ്പമായതിനാലാണു ശബ്ദം കേട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.5 വരെ ശക്തിയുള്ള ഭൂചലനമുണ്ടാകാന്‍ സാധ്യതയുള്ള മേഖലയിലാണു കേരളം.
ഭൂചനത്തെത്തുടര്‍ന്ന് റവന്യൂമന്ത്രി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ ദുരന്തനിവാരണ സെല്‍ അടിയന്തര അവലോകനയോഗം ചേര്‍ന്നു. ഭൗമശാസ്ത്രകേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതി വിലയിരുത്തി.
തിരുവനന്തപുരം, കൊല്ലം ജില്ലാ കലക്ടര്‍മാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്കി. സുനാമി മുന്നറിയിപ്പു സംവിധാനവും ജാഗ്രത പുലര്‍ത്തുന്നു. വിഴിഞ്ഞം മുതല്‍ ചാത്തന്നൂര്വരെ ഭൂചലനത്തിന്റെ തരംഗം അനുഭവപ്പെട്ടിട്ടുണ്ട്.
തീരമേഖലകളായ വേളി, വെട്ടുകാട്, ശംഖുമുഖം, വലിയതുറ, ബീമാപള്ളി, പൂന്തുറ, ചൊവ്വര, കോവളം, തിരുവല്ലം എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടെങ്കിലും കടലില്‍ കാര്യമായ വ്യത്യാസം അനുഭവപ്പെട്ടില്ല.
ഭൂമിക്കടിയില്‍നിന്നു ശബ്ദം കേട്ടെന്നു ചിലര്‍ പറഞ്ഞു. വിമാനത്താവള പരിസരത്തും ഭൂചലനം അനുഭവപ്പെട്ടെങ്കിലും കേടുപാടുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വേളി ബോട്ട്ക്ലബ്ബിനു സമീപം ഒരു വീടിനു നേരിയ വിള്ളല്‍ വീണു. കാട്ടായിക്കോണം, വട്ടപ്പാറ, വട്ടിയൂര്‍ക്കാവ്, പേരൂര്‍ക്കട, പൂജപ്പുര, തമ്പാനൂര്‍, മണക്കാട്, കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ നേരിയ ചലനമാണ് അനുഭവപ്പെട്ടത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications