Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: കോടിയേരിയുടെ വാദത്തില്‍ വൈരുദ്ധ്യം

ആലപ്പുഴ: പോള്‍ വധക്കേസില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നടത്തിയ പരാമര്‍ശവും പോളിന്റെ ഡ്രൈവര്‍ ഷിബുവിന്റെ മൊഴിയും തമ്മില്‍ വൈരുധ്യം.

കൊല്ലപ്പെടുന്നതിന്‌ മുമ്പ്‌ പോള്‍ ഓടിച്ചിരുന്ന എന്‍ഡവര്‍ കാറില്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഇല്ലെന്നായിരുന്നു കോടിയേരിയുടെ സൂചന. എന്നാല്‍ ഷിബുവിനെ മൊഴി ഇതിന്‌ വിരുദ്ധമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ക്രമസമാധാനത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ട്‌ കോടിയേരി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പോള്‍ ഓടിച്ചിരുന്ന കാറിന്‌ പിന്നാലെയുണ്ടായിരുന്ന കാറിലായിരുന്നു ഓപ്രകാശും രാജേഷും സഞ്ചരിച്ചിരുന്നത്‌ എന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

എന്നാല്‍ കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പോള്‍ ഓടിച്ചിരുന്ന എന്‍ഡവറില്‍ പോളിനെയും മനുവിനെയും കൂടാത മറ്റൊരാളും താന്‍ ഓടിച്ചിരുന്ന സ്‌കോര്‍പ്പിയോയില്‍ തന്നെക്കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നുവെന്നാണ്‌ ഷിബു മൊഴി നല്‍കിയിരിക്കുന്നത്‌.

സംഭവത്തിന്‌ ശേഷം അവശനിലയിലായ പോളിനെയും മനുവിനെയും സ്‌കോര്‍പിയോ കാറില്‍ കയറ്റിയ ശേഷം മെഡിക്കല്‍ കോളെജ്‌ ആശുപത്രിയിലേക്ക്‌ പോയതായും ഷിബുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്‌.

തന്റെകൂടെ വന്നയാളും പോളിന്റെ കൂടെയുണ്ടായിരുന്ന രണ്ടാമനം കൂടി എന്‍ഡവറില്‍ ദേശീയ പാതയില്‍ തെക്കോട്ട്‌ പോയെന്നും ഷിബു പറയുന്നു.

കൊലപാതകം നടന്നശേഷം ഐജി വിന്‍സെന്‍ പോള്‍ ആദ്യം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഷിബുവിന്റെ മൊഴിയുമായി സാദൃശ്യമുള്ള കാര്യങ്ങളാണ്‌ പറഞ്ഞിരുന്നത്‌.

തങ്ങള്‍ പോള്‍സഞ്ചരിച്ചിരുന്ന കാറില്‍ ഇല്ലായിരുന്നുവെന്നാണ്‌ ഓംപ്രകാശും രാജേഷും മൊഴി നല്‍കിയിരിക്കുന്നത്‌. ഈ മൊഴിക്ക്‌ സമാനമാണ്‌ കോടിയേരിയുടെ വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+