നിതീഷിന് എസ്എംഎസ് ഭീഷണി
പട്ന: തടവില്‍ കഴിയുന്ന നക്സല്‍ നേതാക്കളെ മോചിപ്പിച്ചില്ലെങ്കില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വധിയ്ക്കുമെന്ന് ഭീഷണി. ദാബ്ലു എന്ന പേരിലറിയപ്പെടുന്ന നക്സല്‍ നേതാവ് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്ട്ടര്ക്കയച്ച എസ്എംഎസ് സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയെന്ന് പൊലീസ്അറിയിച്ചു.
09308670993 എന്ന ഫോണ്‍ നമ്പരില്‍ നിന്നുമാണു സന്ദേശം അയച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. നക്സലുകളുടെ ഉന്നത നേതാക്കളായ രവിജി, ദിരേന് സിങ് എന്നിവരെ മോചിപ്പിക്കണമെന്നാണു നക്സലുകളുടെ ആവശ്യം.
ഡിജിപി ആനന്ദ് ശങ്കര്‍, ഐജി എസ്കെ ഭരദ്വാജ് എന്നിവരാണു കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിക്കുള്ള സുരക്ഷ കര്‍ശനമാക്കിയതായി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമീര്‍ സുഭാനി അറിയിച്ചു. ബീഹാറിലെ ഖഗാരിയ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 16 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications