എച്ചില് സ്വീകരിക്കുന്നു: ളാഹ ഗോപാലന്
തിരുവനന്തപുരം: അധികാരത്തിന്റെ കീരിടവും ചെങ്കോലുമില്ലാത്തതിനാല് സര്‍ക്കാരിന്റെ എച്ചിലും വാങ്ങി സമരം അവസാനിപ്പിയ്ക്കുകയാണെന്ന് ചെങ്ങറ സാധുജന സംയുക്ത വേദി കണ്‍വീനര്‍ ളാഹ ഗോപാലന്. സമരം ഒത്തുതീര്‍ക്കാനായി തിങ്കളാഴ്ച രാവിലെ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്, റവന്യു മന്ത്രി കെപി രാജേന്ദ്രന്, വനംമന്ത്രി ബിനോയ് വിശ്വം, പട്ടികജാതി മന്ത്രി പി ബാലന്, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി തുങ്ങിയവരെ സാക്ഷിയാക്കിയാണ് വികാരവിവശനായി ളാഹ ഗോപാലന് തുറന്നടിച്ചത്.
പട്ടികജാതിക്കാര്‍ക്ക് നല്കാന് ഭൂമിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയിലൂടെ സിപിഎമ്മിന് ആ സമുദായത്തോടുള്ള സമീപനമാണ് വെളിപ്പെടുന്നത്,. നാരായണ പണിക്കരോടോ വെള്ളാപ്പള്ളി നടേശനോടോ ആയിരുന്നെങ്കില്‍ സര്‍ക്കാര്‍ ഈ നിലപാടാണോ കൈക്കൊള്ളുകയെന്നും ളാഹ ഗോപാലന് ചോദിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ളാഹ ഗോപാലന് ഇറങ്ങിപ്പോയി.
ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് മുട്ടുശാന്തി മാത്രമാണ്. സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് തന്റെ ജീവന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സമരം നിര്‍ത്തിവെയ്ക്കാന്‍ നിര്ബന്ധിതമായിരിയ്ക്കുകയാണെന്ന് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് ളാഹാ ഗോപാലന് പറഞ്ഞു. സമരക്കാര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കി മറ്റൊരു നന്ദിഗ്രാം സൃഷ്ടിയ്ക്കാനാണ് സിപിഎം ശ്രമിച്ചത്. അതുണ്ടാകാതിരിയ്ക്കാനാണ് സമരത്തില്‍ നിന്നും വാങ്ങുന്നത്. ഭൂമിയേക്കാള്‍ വലുതാണ് ജീവന്. ഹാരിസണ്‍ എസ്റ്റേറ്റ് അളന്നതിനുശേഷം കൂടുതല്‍ ഭൂമി ഉണ്ടെന്ന്് കണ്ടെത്തിയാല്‍ അതിനായി സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമരം വിജയമല്ലെന്നും പട്ടിക ജാതിക്കാര്‍ക്ക് ഭൂമി നല്കുന്ന കാര്യത്തില്‍ തടസ്സമായത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും ളാഹ ഗോപാലന് ആരോപിച്ചു.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി












Click it and Unblock the Notifications