ഓംപ്രകാശിനും രാജേഷിനും നാര്‍കോ ടെസ്‌റ്റ്
രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് പരിശോധനക്ക് അനുമതി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇരുവരെയും ശാസ്‌ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രോസിക്യൂഷന്‍ ഹര്‍ജിയിന്മേലുള്ള വാദം നേരത്തേ പൂര്‍ത്തിയായിരുന്നു. ഇവരെ രണ്ടുപേരെയും നാര്‍കോ പരിശോധനക്ക് വിധേയരാക്കുന്നത് സംബന്ധിച്ച് വിശദമായ സത്യവാങ്‌മൂലം നല്‍കാന്‍ കോടതി നേരത്തേ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുനനു.
ഇവര്‍ നല്‍കിയ മൊഴിയും പോളിന്റെ ഡ്രൈവര്‍ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുള്ളതിനാലാണ് പൊലീസ് ശാസ്‌ത്രീയ പരിശോധന ആവശ്യപ്പെട്ടത്.
ഓംപ്രകാശിന്റെയും രാജേഷിന്റെയും റിമാന്റ് കാലാവധി 16വരെ നീട്ടിയതായി തിങ്കളാഴ്‌ച കോടതി അറിയിച്ചിരുന്നു. റിമാന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് രാജേഷിനെ തിങ്കളാഴ്‌ച കോടതിയില്‍ കൊണ്ടുവന്നിരുന്നു.
മറ്റൊരു കേസില്‍ ഓംപ്രകാശിന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ രാമങ്കരി കോടതിയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ 12ലേക്ക് മാറ്റിയിട്ടുണ്ട്. സര്‍ക്കാറിന്റെ നിലപാടറിയാന്‍ വേണ്ടിയാണ് കോടതി ഹര്‍ജികള്‍ മാറ്റിവച്ചത്. ആഗസ്‌റ്റ് 23ന് അറസ്‌റ്റിലായ ഏഴ്, ഒന്‍പത്, പത്ത്, പതിനൊന്ന് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.