ക്രൈംബ്രാഞ്ച് മര്‍ദ്ദിച്ചെന്ന് ബോട്ട് ഡ്രൈവര്‍
പീരുമേട്: തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ജലകന്യക ബോട്ടിന്റെ ഡ്രൈവറെയും ലാസ്കറെയും കോടതി റിമാന്റ് ചെയ്തു.
ഡ്രൈവര്‍ വിക്ടര്‍ സാമുവല്‍(40), ലാസ്കര്‍ അനീഷ്(30) എന്നിവരെയാണ് പീരുമേട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കെ.പി ജോയി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
തിങ്കളാഴ്ച കാലത്ത് അറസ്റ്റുചെയ്ത പ്രതികളെ തെളിവെടുപ്പിന് ശേഷം വൈകുന്നേരത്തോടെയാണ് ക്രൈംബ്രാഞ്ച് കോടതിയിലെത്തിച്ചത്. അരമണിക്കൂര്‍ നീണ്ട കോടതി നടപടികള്‍ക്ക് ശേഷം ഇവരെ റിമാന്റ് ചെയ്തു.
കെടിഡിസി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ബോട്ടില്‍ കൂടുതല്‍പ്പേരെ കയറ്റിയതെന്ന ഡ്രൈവറുടെ മൊഴി കെടിഡിസിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും തന്നെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും വിക്ടര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
ബോട്ടിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും വിക്ടര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. മനപ്പൂര്വ്വമല്ലാത നരഹത്യയ്ക്കാണ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.
സഞ്ചാരികള്‍ പെട്ടെന്ന് ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു വിക്ടര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ബോട്ട് പെട്ടെന്ന് വലത്തോട്ട് തിരിച്ചതും അപകടത്തിന് കാരണമായെന്ന് പിന്നീട് ഇയാള്‍ സമ്മതിച്ചിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications