നീലകണ്ഠന് ജോലിചെയ്യുന്നില്ല: പിണറായി
കൊച്ചി: സി.ആര് നീലകണ്ഠന് കൂടുതല്‍ സമയവും പത്രത്തിലും ടിവിയിലുമാണെന്നും അദ്ദേഹത്തിന് ജോലിചെയ്യാന്‍ സമയമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
നീലകണ്ഠനേക്കാള്‍ കഴിവും വിദ്യാഭ്യാസവുമുള്ള എന്‍ജിനീയര്‍മാര്‍ വേറെയുണ്ടെന്ന് പറഞ്ഞ പിണറായി അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും ഹൈക്കോടതിയെ ബോധിപ്പിച്ചു.
നീലകണ്ഠന്റെ സ്ഥലംമാറ്റക്കേസില് നല്കിയ സത്യവാങ്മൂലത്തിലാണ് പിണറായി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കൂടുതല്‍ സമയവും നീലകണ്ഠന് ചെലവഴിക്കുന്നത് സാമുഹിക പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. ഇതിന്റെ പേരില്‍ പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും പൊതുവേദികളുമാണ് അദ്ദേഹം കൂടുതല്‍ സമയവും ചെലവിടുന്നത്- സത്യവാങ്മൂലത്തില്‍ പറയുന്നു.
അരൂരില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് കെല്‍ട്രോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ സി.ആര് നീലകണ്ഠന് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി പിണറായിയെ കക്ഷിചേര്‍ത്തിരുന്നു.
എന്നാല്‍ സര്‍വ്വീസ് കേസില്‍ താന്‍ അവശ്യ കക്ഷിയല്ലെന്നും ഒഴിവാക്കണമെന്നും പിണറായി സത്യവാങ്മൂലത്തില്‍ അഭ്യര്‍ത്ഥിച്ചു. സ്ഥലം മാറ്റത്തിനായി പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും പൊതു, മാധ്യമ ചര്‍ച്ചകള്‍ക്കിടെ ഹര്ജിക്കാരന് അവകാശപ്പെടുന്ന പ്രകാരം പ്രായമായ മാതാപിതാക്കളെ എങ്ങനെ പരിചരിക്കണമെന്ന് നിശ്ചയമില്ലെന്നും പിണറായി വ്യക്തമാക്കി.
അതേസമയം സ്ഥലംമാറ്റത്തില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന വാദം നീലകണ്ഠന് തന്റെ മറുപടി സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. നിയമാനുസൃതമല്ലാതെ താന്‍ അവധിയെടുത്തതായി ആക്ഷേപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
-
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട












Click it and Unblock the Notifications