കപ്പല്‍ തട്ടിയെടുത്തു; 24 ഇന്ത്യക്കാര്‍ ബന്ദികള്‍
ബ്രസല്‍സ്: 24 ഇന്ത്യന്‍ ജീവനക്കാരുമായി പോവുകയായിരുന്ന പനാമ ചരക്കുക്കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. എംവി അല്ഖാലിഫ് എന്ന കപ്പലാണ് സൊമാലിയന്‍ കടലില്‍വെച്ച് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. കപ്പലിലുള്ള ബാക്കി രണ്ടുപേര്‍ മ്യാന്‍മറുകാരാണ്. ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദികളാക്കിയിരിക്കുകയാണ്.
സെയ്ഷെല്‍സ് തീരത്ത് വെച്ചാണ് കപ്പല്‍ തട്ടിക്കൊണ്ടു പോയതെന്ന് അന്താരാഷ്ട്ര മാരിടൈം അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 15ന് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ സിംഗപ്പൂര്‍ കപ്പലിലെ രണ്ട് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം. ആറ് കൊള്ളക്കാരാണ് കപ്പല്‍ തട്ടിയെടുത്തതെന്നും മറ്റുരണ്ട് ആക്രമണ ബോട്ടുകള്‍ കപ്പലിനെ പിന്തുടര്ന്നെന്നും യൂറോപ്യന്‍ യൂണിയന്റെ കടല്‍ക്കൊള്ള വിരുദ്ധ നാവികസേന പറഞ്ഞു.
അതിനിടെ, ജോളി റോസോയെന്ന ഇറ്റാലിയന്‍ ചരക്കുകപ്പല്‍ തട്ടിക്കൊണ്ടുപോകാനുള്ള കൊള്ളക്കാരുടെ ശ്രമം പരാജപ്പെട്ടു. ഒമ്പതുമാസത്തിനുള്ളില്‍ കപ്പലുകള്‍ക്കു നേരെയുണ്ടായ 306ഓളം ആക്രമണങ്ങളില്‍ പകുതിയിലേറെയും സൊമാലിയന്‍ കടല്‍കൊള്ളക്കാരാണ് നടത്തിയത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications