കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തം: ടൂറിസം വകുപ്പിനെതിരെ ചെറിയാന്‍ ഫിലിപ്പ്‌

Google Oneindia Malayalam News

തിരുവനന്തപുരം: തേക്കടിയില്‍ അപകടത്തില്‍പ്പെട്ട ജലകന്യക ബോട്ട്‌ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടോയെന്നകാര്യം പരിശോധിക്കണമെന്ന്‌ കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്‌.

ടൂറിസം വകുപ്പിലെയോ കെടിഡിസിയിലേയോ ഉദ്യോഗസ്ഥര്‍ ക്രമക്കേട്‌ കാണിച്ചതായി തെളിഞ്ഞാല്‍ അവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വിലകുറഞ്ഞ ഫൈബര്‍ കൊണ്ടാണ്‌ ബോട്ട്‌ നിര്‍മ്മിച്ചിരിക്കുന്നതെന്ന്‌ ഫൊറന്‍സിക്‌ വിദഗ്‌ധര്‍ തന്നെ വ്യക്തമാക്കിയ സാഹര്യത്തില്‍ ജനങ്ങളുടെ സംശയം അന്വേഷണത്തിലൂടെ ദൂരീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്‌ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ്‌ ചെറിയാന്‍ ഫിലിപ്പ്‌ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. തേക്കടിയില്‍ 45പേരുടെ ജീവനപകടത്തിലാക്കിയ ബോട്ട്‌ വെള്ളത്തിലിറക്കി ഒരാഴ്‌ചയ്‌ക്കുള്ളില്‍ത്തന്നെ മറിഞ്ഞിരുന്നുവെന്ന്‌ അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്‌.

ബോട്ടുവാങ്ങുന്നതില്‍ തനിക്ക്‌ പങ്കില്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ ദുരന്തത്തിന്റെ ഉത്തരവാദി താനല്ലെന്നുമാണ്‌ ചെറിയാന്‍ ഫിലിപ്പ്‌ ക്രൈംബ്രാഞ്ചിന്‌ മൊഴി നല്‍കിയിരിക്കന്നുന്നത്‌.

വിഘ്‌നേശ്‌ മറൈന്‍ ടെക്‌നിക്കല്‍ സര്‍വ്വീസസിന്റെ ചെന്നൈയിലെ യാര്‍ഡിലാണ്‌ ബോട്ടിന്റെ ഭാഗങ്ങള്‍ ഘടിപ്പിച്ചത്‌. ഇതിന്‌ ശേഷം തേക്കടി ബോട്ട്‌ ലാന്റില്‍ ഭാഗങ്ങള്‍ സംയോജിപ്പിക്കുകയായിരുന്നു.

തേക്കടി അപകടവുമായി ബന്ധപ്പെട്ട്‌ ടൂറിസം വകുപ്പും കെടിഡിസിയും തമ്മില്‍ അഭിപ്രായഭിന്നത്‌ രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ കെടിഡിസി ചെയര്‍മാന്‍ വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X