ലൗ ജിഹാദ് : റിപ്പോര്‍ട്ടില്‍ പൊരുത്തക്കേട്
കൊച്ചി: ലൗ ജിഹാദിനെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന് ഹൈക്കോടതി ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി റിപ്പോര്‍ട്ട് തയാറാക്കാന്‍ ശേഖരിച്ച വിവരങ്ങളും ആധികാരികമായ രേഖകളും ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് കെടി ശങ്കരന് നിര്‍ദ്ദേശിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ ഷെഹന്‍ഷാ, സിറാജുദ്ദീന് എന്നിവരുടെ ജാമ്യാപേക്ഷയിലാണു ലൗ ജിഹാദ്, റോമിയോ ജിഹാദ് എന്നിവയെക്കുറിച്ചു ഡിജിപിയോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
പൊലീസ് തന്നെയാണ് ഇത്തരം സംഘടനകളെക്കുറിച്ചു കോടതിയെ ധരിപ്പിച്ചത്. എന്നാല്‍ ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ പറയുന്നുണ്ടെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ മുസ്ലിം യുവാക്കള്‍ അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നുവെന്നു സ്ഥിരീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് അവസാന ഭാഗത്തു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒരേ റിപ്പോര്‍ട്ടില്‍ പരസ്പര വിരുദ്ധമായ രണ്ടു നിലപാടുകള്‍ ശരിയല്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ലൗ ജിഹാദ് സംബന്ധിച്ച് ഒരു സംഘടിത നീക്കം സംസ്ഥാനത്ത് ഇല്ലെന്ന് അഡീഷനല്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സംഘടിത മതപരിവര്ത്തനമില്ലെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications