കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിയാന്‍ കേരളത്തോടുള്ള വഞ്ചന: വിഎസ്

Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: ആസിയാന്‍ കരാറില്‍ കേരളത്തോടുള്ള വഞ്ചന പ്രധാനമന്ത്രിയും വാണിജ്യമന്ത്രിയും മറച്ചു വയ്‌ക്കുകയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ . മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി എസ് .

ആസിയാന്‍ കരാറില്‍ നെഗറ്റീവ് ലിസ്റ്റ് ഉണ്ടാക്കിയത് വഴി കേരളത്തിന് യാതൊരു പ്രശ്നങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ജനങ്ങളോടുള്ള വഞ്ചന മറച്ചു വെയ്‌ക്കുന്നതിന് പ്രധാനമന്ത്രിയും വാണിജ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ചവറ കെഎംഎംഎല്ലിന്‍റെ വികസനത്തിന് യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് കരാര്‍ നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കരാറിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭയിലെയും പട്ടിക വിഭാഗക്കാര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ സമുദായക്കാര്‍ക്കുമുള്ള പ്രാതിനിധ്യം 10വര്‍ഷം കൂട്ടി നല്‍കുന്നതിനു ഭരണഘടനയുടെ നൂറ്റൊന്‍പതാം ഭേദഗതി ബില്ലിന്‌ സംസ്ഥാന സര്‍ക്കാര്‍ സാധൂ കരണം നല്‍കി.

തേക്കടി ദുരന്തം അന്വേഷിക്കുന്നതിന്‌ ഹൈക്കോടതി സിറ്റിങ്‌ ജഡ്‌ജിയെ ലഭിക്കില്ലെങ്കില്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന ജില്ലാ ജഡ്‌ജിയെയോ മറ്റ്‌ ആരെയെങ്കിലുമോ നിയോഗിക്കേണ്ടിവരുമെന്ന്‌ വിഎസ്‌ പറഞ്ഞു.

പിപി ഗോപിയെ സാമൂഹിക ക്ഷേമ ഡയറക്ടറായും കണ്ണൂരിലെ മുന്‍ കളക്ടര്‍ വികെ ബാലകൃഷ്‌ണനെ ലാന്റ്‌ ബോര്‍ഡ്‌ സെക്രട്ടറിയായും അമിത്‌ മാലിക്കിനെ സ്‌പോര്‍ട്‌‌സ്‌ ഡയറക്ടറായും നിയമിച്ചു. ടിങ്കു ബിസ്വാളിന്‌ രാഷ്ട്രീയ മാധ്യമിക്‌ ശിക്ഷാ അഭിയാന്‍ ഡയറക്ടറുടെ അധികച്ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X