കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിന്റെ അനാസ്ഥ മൃതദേഹം എല്ലുകള്‍ മാത്രമായി

Google Oneindia Malayalam News

അസംഗഡ്‌: മരിച്ച്‌ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കാതിരുന്ന മൃതദേഹം എല്ലുകള്‍ മാത്രമായി അവശേഷിക്കുന്നു.

ഉത്തര്‍പ്രദേശിലെ അര്‍ഹൗല സ്വദേശിയായിരുന്ന ചുക്കന്‍ നിഷാദ്‌ എന്നയാളുടെ മൃതദേഹമാണ്‌ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ടെറസില്‍ മുടിയും എല്ലുകളും മാത്രമായി അവശേഷിച്ചിരിക്കുന്നത്‌.

2007ലാണ്‌ ഇരുപത്തിരണ്ടുകാരനായ ചുക്കനെ കാണാതായത്‌. ഏതാനും ദിവസം കഴിഞ്ഞ്‌ ഗ്രാമത്തിലെ കരിമ്പിന്‍ തോട്ടത്തില്‍നിന്നും മൃതദേഹം കണ്ടുകിട്ടി. വീട്ടുകാര്‍ അത്‌ ചുക്കന്റെ മൃതദേഹം തന്നെയാണെന്ന്‌ തിരിച്ചറിഞ്ഞിട്ടും ഡിഎന്‍എ പരിശോധന നടത്തണമെന്നും പറഞ്ഞ്‌ പൊലീസുകാര്‍ ദേഹം വിട്ടുകൊടുത്തില്ല.

മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഡിഎന്‍എ ടെസ്റ്റ്‌ നടന്നിട്ടില്ലെന്ന്‌ മാത്രമല്ല വീട്ടുകാര്‍ക്ക്‌ ചുക്കന്റെ അന്ത്യകര്‍മ്മങ്ങള്‍പോലും നടത്താന്‍ കഴിഞ്ഞുമില്ല. ചുക്കന്റെ ചെരുപ്പും മറ്റു സാധനങ്ങളുമെല്ലാം തങ്ങള്‍ തിരഞ്ഞ്‌ കണ്ടെത്തിയെന്നും പൊലീസ്‌ അതെല്ലാം വാങ്ങിക്കൊണ്ടുപോയെന്നുമാണ്‌ ചുക്കന്റെ വീട്ടുകാര്‍ പറയുന്നത്‌.

ഇനിയെങ്കിലും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനായി ചുക്കന്റെ അസ്ഥി പെറുക്കാന്‍ ചെന്നപ്പോള്‍ അന്വേഷണം തുടരുകയാണ്‌ അതുകൊണ്ട്‌ അനുവദിക്കില്ലെന്നാണത്രേ പൊലീസ്‌ പറഞ്ഞത്‌.

ഡിഎന്‍എ പരിശോധനക്ക്‌ വേണ്ടുന്ന പണം സര്‍ക്കാര്‍ നല്‍കാത്തതാണ്‌ പരിശോധന വൈകാന്‍ കാരണം. മൃതദേഹം സൂക്ഷിക്കാന്‍ മറ്റ്‌ സ്ഥലങ്ങളില്ലാത്തതുകൊണ്ട്‌ അത്‌ ടെറസില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X