Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രീം കോടതി ജഡ്‌ജിമാര്‍ സ്വത്ത്‌ വെളിപ്പെടുത്തി

KG Balakrishnan
ദില്ലി: ഏറെനാള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസും 20 ജഡ്‌ജിമാരും തങ്ങളുടെ സ്വത്ത്‌ വിവരങ്ങള്‍ കോടതിയുടെ ഔദ്യോഗിക വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

തനിയ്‌ക്കും ഭാര്യയ്‌ക്കും കൂടി 25 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെജി ബാലകൃഷ്‌ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഓഹരി നിക്ഷേപമോ ബാങ്ക്‌ സ്ഥിരം നിക്ഷേപമോ അദ്ദേഹത്തിനില്ല. കണയന്നൂര്‍ താലൂക്കിലെ 15 സെന്റ്‌ വസ്‌തുവും ഇടപ്പള്ളിയിലെ ഫ്‌ളാറ്റും അടക്കം 5 സ്ഥലങ്ങളില്‍ വസ്‌തുവകകളുണ്ട്‌. ഭാര്യ നിര്‍മ്മലാ ബാലകൃഷ്‌ണന്‌ മീനച്ചല്‍ താലൂക്കില്‍ സ്ഥലവും 20 പവന്റെ സ്വര്‍ണ്ണവുമുണ്ട്‌. ഒമ്പത്‌ വര്‍ഷം പഴക്കമുള്ള സാന്‍ട്രോ കാറും അദ്ദേഹത്തിന്‌ സ്വന്തമായുണ്ട്‌.

2010 മെയില്‍ ചീഫ്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ വിരമിക്കുന്ന ഒഴിവില്‍ സ്ഥാനമേല്‌ക്കുന്ന ജസ്റ്റിസ്‌ എസ്‌എച്ച്‌ കപാഡിയ 70 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ടെന്നാണ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌ മലയാളിയായ ജസ്റ്റിസ്‌ സിറിയക്‌ ജോസഫിന്‌ ഓഹരിനിക്ഷേപങ്ങളും കേരളത്തില്‍ വിവിധിയിടങ്ങളില്‍ ഭൂമിയുമുണ്ട്‌. കഴിഞ്ഞ മാസം വിരമിച്ച ബിഎന്‍ അഗര്‍വാളിന്റെയും സ്വത്ത്‌ വിവരങ്ങളും സൈറ്റിലുണ്ട്‌.

ജഡ്‌ജ ിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നതും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതും സംബന്ധിച്ച്‌ കഴിഞ്ഞ കുറച്ചുനാളുകളായി തര്‍ക്കം നടന്നിരുന്നു. ഇതിനിടയിലാണ്‌ ജഡ്‌ജ ിമാര്‍ കോടതി വെബ്‌സൈറ്റിലൂടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്‌.

സുപ്രീംകോടതി ജഡ്‌ജ ിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന്‌ ജഡ്‌ജ ിമാരുടെ യോഗം 1997 മെയ്‌ ഏഴിന്‌ ഏകകണുമായി പ്രമേയം പാസാക്കിയിരുന്നു. ഇതുപ്രകാരം ജഡ്‌ജ ിമാര്‍ ചീഫ്‌ ജസ്റ്റിസിന്‌ വിവരങ്ങള്‍ നല്‌കാറുണ്ടെങ്കിലും അതു പരസ്യമാക്കേണ്ടതില്ല. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ സ്വത്തുവിവരം പരസ്യമാക്കുന്നതിനോട്‌ യോജിച്ചിരുന്നില്ല. ചീഫ്‌ ജസ്റ്റിസ്‌ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടെന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. എന്നാല്‍ ഈ വിഷയം ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലിരിയ്‌ക്കെ ചില ഹൈക്കോടതി ജഡ്‌ജിമാര്‍ സ്വമേധയാ സ്വത്ത്‌ വിവരം പരസ്യമാക്കിയത്‌ സുപ്രീം കോടതി ജഡ്‌ജിമാരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

ഇതിന്‌ പിന്നാലെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന്‌ ദില്ലി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ സപ്‌തംബര്‍ രണ്ടിന്‌ വിധിച്ചു. എന്നാല്‍ ഈ വിധി പുറത്തുവരുന്നതിന്‌ രണ്ട്‌ ദിവസം മുമ്പെ ചീഫ്‌ ജസ്റ്റിസ്‌ നിലപാട്‌ മാറ്റുകയും പുതിയ സാഹചര്യങ്ങളില്‍ സ്വത്തുവിവരം പരസ്യപ്പെടുത്താന്‍ ജഡ്‌ജിമാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ആഗസ്റ്റ്‌ 28ന്‌ അദ്ദേഹം വ്യക്തമാക്കി. അതിന്റെ തുടര്‍ച്ചയായാണ്‌ സ്വത്തുവിവരം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്‌.

അതേ സമയം ചീഫ്‌ ജസ്റ്റിസ്‌ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ദില്ലി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതി രജിസ്‌ട്രി ഡിവിഷന്‍ ബഞ്ചിന്‌ മുമ്പാകെ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌. അപ്പീല്‍ നവംബര്‍ 12ന്‌ പരിഗണിയ്‌ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+