മുരളീധരന് 19ന് ദില്ലിയിലെത്തും

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായ്, ജനാര്‍ദ്ദന്‍ ദ്വിവേദി, അഹമ്മദ് പട്ടേല്‍ എന്നിവരുമായി മുരളി ചര്‍ച്ച നടത്തും.
കഴിഞ്ഞ ദിവസം മുരളീധരനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മൊഹ്സിന പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ എത്തുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും തന്നെ കാണാമെന്നായിരുന്നു മൊഹ്സീന മുരളിയെ അറിയിച്ചത്.
മുരളീധരനെ തിരിച്ചെടുക്കേണ്ടെന്ന് നേരത്തെ കെപിസിസി തീരുമാനിച്ച് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ഹൈക്കമാന്റ് ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മുരളിക്ക് വേണ്ടി വാദിച്ച് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന കെ കരുണാകരന്റെ സുഖവിവരമറിയാന്‍ ഫോണില്‍ ബന്ധപ്പെട്ട മൊഹ്സിനയോട് കരുണാകരാണ് മുരളിയോട് സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്നാണ് മൊഹ്സിന മുരളീധരനുമായി സംസാരിക്കുകയും കൂടിക്കാഴ്ച നടത്താമെന്ന് സമ്മതിക്കുകയും ചെയ്തത്.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി












Click it and Unblock the Notifications