കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല്‍പ്പൊടി ദുരന്തം: 2 പേര്‍ക്ക് വധശിക്ഷ

  • By Staff
Google Oneindia Malayalam News

ബെയ്ജിങ്: ആറ് കുട്ടികള്‍ മരിയ്ക്കുകയും മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്ത പാല്‍പ്പൊടി ദുരന്ത കേസില്‍ കുറ്റക്കാരായ രണ്ട് പേരെ ചൈന വധശിക്ഷയ്ക്ക് വിധേയരാക്കി. ഷാങ് യുജിന്‍, ജെങ് ജിന്‍പിങ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. കുറ്റക്കാരായ 19പേരെ തടവ് ശിക്ഷയ്ക്കും വിധിച്ചിട്ടുണ്ട്.

2008 ആഗസ്റ്റിലാണ് ലോകത്തിന് മുന്നില്‍ ചൈനയുടെ സത്‌പേരിന് കളങ്കം വരുത്തിയ പാല്‍പ്പൊടി ദുരന്തം നടന്നത്. സാന്‍ലു കമ്പനി വിറ്റ പാല്‍പ്പൊടിയില്‍ പ്‌ളാസ്റ്റിക്കും, വളങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെലാമിന്‍ ചേര്‍ത്തതാണ് ദുരന്തത്തിനിടയാക്കിയത്.

കമ്പനിയിലെ 21 എക്‌സിക്യൂട്ടീവുകളെയും ഇടനിലക്കാരെയും ശിക്ഷിച്ചിരുന്നു. അപകടകരമായ വിധത്തില്‍ പൊതുജന സുരക്ഷയ്ക്ക് ഭംഗം വരുത്തിയെന്ന കേസ് ചുമത്തിയാണ് ഷാങ് യൂജിനെ വധശിക്ഷയ്ക്ക് വിധിച്ചത്. വിഷം കലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ ഉത്പാദിപ്പിച്ചതിനും വിറ്റഴിച്ചതിനും ജെന്‍ ജിന്‍പിങിന് വധശിക്ഷ ലഭിച്ചു. കുറ്റക്കാരിയെന്ന് കണ്ടെത്തിയ സാന്‍ലു കമ്പനി മുന്‍ ജനറല്‍ മാനേജര്‍ ടിയാന്‍ വെന്‍ഹുവെയ്ക്ക് ജീവപര്യന്തം തടവാണ് ലഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X