Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടക ഗര്‍ഭപാത്രം: കുഞ്ഞുങ്ങള്‍ നിയമക്കുരുക്കില്‍

Infant
ദില്ലി: വാടകഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ വീണ്ടും നിയമക്കുരുക്കില്‍. ജര്‍മ്മന്‍ ദമ്പതിള്‍ക്കുവേണ്ടി ഗുജറാത്തി സ്ത്രീ പ്രസവിച്ച് നല്‍കിയ ഇരട്ടക്കുഞ്ഞുങ്ങളാണ് പൗരത്വ പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരിക്കുന്നത്.

ഈ കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് ജര്‍മ്മനിയും ഇന്ത്യയും ഒരേപോലെ പറയുന്നു. ജര്‍മ്മനിക്കാരായ ജാന്‍ ബാലസും ഭാര്യയുമാണ് ഗുജറാത്തി സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്തത്.

ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ വിദേശപൗരന്മാരായിട്ടാണ് ആനന്ദ് മുനിസിപ്പാലിറ്റി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇപ്രകാരമുണ്ടാകുന്ന കുഞ്ഞുങ്ങളെ സ്വന്തം പൗരന്മാരായി അംഗീകരിക്കാന്‍ ജര്‍മ്മനിയിലെ നിയമം അനുവദിക്കുന്നില്ല.

ഇക്കാര്യം മനസ്സിലാക്കിയതോടെ ജാന്‍ ബാലസ് ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടിയെടുക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. പ്രസവിച്ചത് ഇന്ത്യക്കാരിയായതിനാല്‍ കുഞ്ഞുങ്ങളെ ഇന്ത്യക്കാരായി പരിഗണിച്ച് പാസ്‌പോര്‍ട്ട് അനുവദിക്കാമെന്ന് ഹൈക്കോടതി വിധിച്ചു.

ഈ വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 1955ലെ പൗരത്വ നിയമപ്രകാരം വാടകമാതാവിനെ മാതാപിതാക്കളില്‍ ഒരാളായി അംഗീകരിക്കുമോ എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ചോദ്യം.

ഇത്തരത്തിലുള്ള ഗര്‍ഭധാരണം സംബന്ധിച്ച് പാര്‍ലമെന്റ് ഇതേവരെ നിയമം പാസാക്കിയിട്ടില്ലാത്തതിനാല്‍ ദമ്പദികളും വാടകമാതാവും തമ്മിലുള്ള കറാറിന് സാധുതയുണ്ടോയെന്നും കേന്ദ്രസര്‍ക്കാര്‍ ചോദിക്കുന്നു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുപ്രീം കോടതി ജസ്റ്റിസുമാരായ ജി എസ് സിംഘ്‌വിയും എകെ ഗാംഗുലിയും ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് ചൊവ്വാഴ്ച ആനന്ദ് മുനിസിപ്പാലിറ്റിക്ക് നോട്ടീസയച്ചിരിക്കുകയാണ്. കേസില്‍ വീണ്ടും വെള്ളിയാഴ്ച വാദം നടക്കും.

മറ്റുള്ളവര്‍ക്കുവേണ്ടി ഗര്‍ഭപാത്രത്തില്‍ കുട്ടിയെ വളര്‍ത്തുന്ന സമ്പ്രദായത്തിനു(സറെഗസി) നിയമപരമായ അനുമതി നല്‍കണമെന്നും എന്നാല്‍ ഇതിന്റെ വാണിജ്യപരമായ ദുരുപയോഗം നിരോധിക്കണമെന്നും ലോ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇങ്ങനെ ജനിക്കുന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഗാര്‍ഭപാത്രം വാടകയ്ക്കു നല്‍കിയ അമ്മയുടെ പേരുണ്ടാവരുതെന്നും ശുപാര്‍ശയുണ്ട്. എന്നാല്‍, ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ സങ്കീര്‍ണമായതിനാല്‍ ഇതു സംബന്ധിച്ചു സമഗ്ര നിയമം നിര്‍മിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+