കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാനഭംഗക്കേസ് വാദം യുട്യൂബില്‍
ഗുരുതരമായ സുരക്ഷാ വീഴ്ചയിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ സംഭവം. കോടതി മുറിയിലും കോടതി പരിസരത്തും ക്യാമറകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വരെ വിലക്ക് നിലനില്‍ക്കവേയാണ് കേസിന്റെ വാദം മുഴുവന്‍ പകര്‍ത്തി യുട്യൂബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മൂന്നു ഭാഗമായി ഗുജറത്ത് കോടതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കോടതിയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗമാണ് ഇക്കാര്യം ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ ഇത് പെടുത്തുകയും ചെയ്തിരിക്കുന്നത്. ഡിസംബര്‍ 3നാണ് ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments
Story first published: Friday, December 4, 2009, 15:48 [IST]