Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹുറിയത്ത് നേതാവ് ഖുറേഷിക്ക് വെടിയേറ്റു

Hurriyat leader shot
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുത്ത ഹുറിയത്തിന്റെ മുതിര്‍ന്ന നേതാവ് ഫസല്‍ ഉള്‍ ഹഖ് ഖുറേഷിക്ക് ഭീകരരുടെ വെടിയേറ്റു. തലയ്ക്ക് വെടിയേറ്റ ഖുറേഷിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജമ്മു കശ്മീരിലെ സൗരയില്‍ പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങവെയാണ് ഖുറേഷിയ്ക്ക് നേരെ അജ്ഞാതര്‍ വെടിവെച്ചത്. ഉടന്‍ തന്നെ അദ്ദേഹത്തെ സൗര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വേധയനാക്കിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണ്.

ഹുറിയത്തും സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തുരങ്കംവയ്ക്കാന്‍ ലക്ഷ്യമിട്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിഘടനവാദി സംഘടനയായ ഹുറിയത്തിന്റെ മിതവാദി വിഭാഗത്തിന്റെ പരമോന്നത നേതാവ് മിര്‍വെയ്‌സ് ഉമര്‍ ഫറൂഖിന്റെ അടുത്ത അനുയായിയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമാണ് ഫസല്‍ ഹഖ് ഖുറേഷി.
കേന്ദ്ര സര്‍ക്കാരും ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരുമായി രണ്ടായിരത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുത്തത് ഫസല്‍ ഖുറേഷിയായിരുന്നു. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹം നിരസിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇദ്ദേഹത്തിനു നേരെയുണ്ടായ വധശ്രമം നിലവിലെ സമാധാന ചര്‍ച്ചകള്‍ക്ക് തടസമാകുമെന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഖുറേഷിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കശ്മീരില്‍ ഹുറിയത്തിന്റെ നേതൃത്വത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+