ഹെഡ്ലി യുഎസ് ചാരന് തന്നെ

1998 മുതല്‍ പത്ത വര്‍ഷത്തോളം ഹെഡ്ലി ഈ ഏജന്‍സിയുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഒരു അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട ്ചെയ്യുന്നു. 1988 ല്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് ദാവൂദ് ഡേവിഡ് ഗിലാനി എന്ന ഹെഡ്ലിയെ രണ്ട് കിലോ ഹെറോയിനുമായി ലഹരിമരുന്ന് വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. ഫിലാഡല്‍ഫിയയിലേക്ക് പോകാന്‍ വിമാനം കാത്തുനില്‍ക്കുമ്പോളായിരുന്നു ഹെഡ്ലി ലഹരിവിരുദ്ധ സക്വാഡിന്റെ കയ്യിലകപ്പെട്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാകിസ്ഥാനില്‍ നിന്നായിരുന്നു ഹെഡ്ലിക്ക് ഹെറോയിന്‍ ലഭിച്ചത്.
എന്നാല്‍ ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടാനായി ലഹരി വിരുദ്ധ സ്ക്വാഡിന്റെ ചാരനായി പ്രവര്‍ത്തിയ്ക്കാമെന്ന് ഇയാള്‍ സമ്മതിച്ചു. ഇതേ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ കൈമാറി. സര്‍ക്കാര്‍ തലത്തില്‍ ബന്ധങ്ങളുള്ള ലഹരിവിരുദ്ധ സ്ക്വാഡിലെ ഉന്നതരുടെ വിശ്വാസവും പ്രീതിയും പിടിച്ചുപറ്റാനായിരുന്നു ഹെഡ്ലിയുടെ ശ്രമം. തനിക്കൊപ്പം മയക്കുമരുന്ന് കടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും ഹെഡ്ലി ഈ സ്ക്വാഡിന് കൈമാറിയിരുന്നു
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉപകാരിയെന്ന പേരെടുത്ത ഹെഡ്ലിയുടെ ശിക്ഷ ഇളവു ചെയ്യണമെന്ന നിലപാടില്‍ പ്രോസിക്യൂട്ടര്‍മാര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു. ക്രമേണ യഥേഷ്ടം എവിടെയും സഞ്ചരിക്കാനുള്ള അനുവാദവും നല്കി. പിന്നീട് 1997 ലും ഇയാള്‍ ഹെറോയിനുമായി അറസ്റ്റിലായി. ന്യൂയോര്‍ക്കില്‍ നിന്നായിരുന്നു അന്ന് ഹെഡ്ലിയെ പിടികൂടിയത്. എന്നാല്‍ അന്നും ഇതേ കാരണം പറഞ്ഞ് ഹെഡ്ലി ശിക്ഷ ഇളവു ചെയ്തുവാങ്ങുകയായിരുന്നു.
97 ല്‍ ലഹരി കടത്തുകേസില്‍ പിടിയിലായ ഹെഡ്ലി പതിനഞ്ച് മാസം മാത്രമായിരുന്നു ജയിലില്‍ കിടന്നത്. ഇതിന് ശേഷമാണ് ഇയാള്‍ ദാവൂദ് ഡേവിഡ് ഗിലാനി എന്ന പേരുമാറ്റി ഡേവിഡ് കോള്മാന് ഹെഡ്ലി എന്ന പേര് സ്വീകരിച്ചത്. 1980 ല്‍ തന്റെ അമ്മയുടെ ബാറില്‍ വെച്ച് പരിചയപ്പെട്ട ഒരു ഫിലാഡല്‍ഫിയക്കാരി യുവതിയെ ഹെഡ്ലി വിവാഹം കഴിച്ചിരുന്നതായും ഫിലാഡല്‍ഫിയ എന്ക്വയറര് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഒരു പാക് സ്വദേശിയായ നയതന്ത്രജ്ഞനാണ് ഹെഡ്ലിയുടെ പിതാവ്. അമേരിക്കക്കാരിയാണ് അമ്മ. പതിനാറാം വയസിലാണ് പിതാവുമായുള്ള ബന്ധം അവസാനിപ്പിച്ച അമ്മയ്ക്കൊപ്പം ഹെഡ്ലി അമേരിക്കയിലെത്തിയത്.
ഇന്ത്യയിലും ഡെന്മാര്ക്കിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് ഒക്ടോബര്‍ മൂന്നിന് യുഎസ് കുറ്റാന്വേഷണ ഏജന്‍സി എഫ്ബിഐ അറസ്റ്റു ചെയ്ത ഹെഡ്ലിയ്ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മരണശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നറിയുന്നു. എന്നാല്‍ നേരത്തേ യുഎസ് ചാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയ സാഹചര്യത്തില്‍ മരണശിക്ഷയില്‍നിന്ന് ഹെഡ്ലി രക്ഷപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications