കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലിയുടെയും റാണയുടെയും വിസ റദ്ദാക്കി

  • By Staff
Google Oneindia Malayalam News

Headly
ചിക്കാഗോ: ലക്ഷ്‌ക്കര്‍ ഭീകരര്‍ ഡേവിഡ് ഹെഡ്‌ലിയ്ക്കും തഹാവൂര്‍ റാണയ്ക്കും വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതയെന്ന വാര്‍ത്തകള്‍ ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നിഷേധിച്ചു. രേഖകള്‍ ഇന്ത്യന്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി. ഹെഡ്‌ലിയ്ക്കും റാണയ്ക്കും ഇന്ത്യന്‍ വിസ അനുവദിച്ചതിന്റെ രേഖകള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതിനിടെ എഫ്ബിഐയുടെ കസ്റ്റഡിയിലുള്ള ഇരുവരുടെ വിസ ഇന്ത്യ റ്ദ്ദാക്കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ എഫ്ബിഐ ചിക്കാഗോ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ വിസ റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

2007 ജൂലൈയിലാണ് അഞ്ചു വര്‍ഷത്തേക്ക് ഹെഡ്‌ലിയ്ക്ക് ബിസിനസ് വിസ നല്‍കിയിരുന്നത്. റാണയ്ക്ക് 2011 മാര്‍ച്ച് വരെ സാധുതയുള്ള ഒരു വര്‍ഷ ബിസിനസ് വിസയും. ഒറ്റത്തവണ 180 ദിവസത്തിന് താഴെയാണ് ഇന്ത്യയില്‍ താമസിക്കുന്നതെങ്കില്‍ പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണെന്ന നിബന്ധനിയില്‍ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു.

ഹെഡ്‌ലി, റാണ എന്നിവരുടേത് മാത്രമല്ല, റാണയുടെ ഭാര്യ സംറാസ് റാണ അക്തര്‍, അവരുടെ ബിസിനസ് പങ്കാളി റെയ്മണ്ട് സാന്‍ഡേഴ്‌സ് എന്നിവരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ വിസ റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പ് എല്ലാ രാജ്യങ്ങളിലെയും ഇന്ത്യന്‍ വിദേശ കോണ്‍സുലേറ്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X