കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി: പതിനൊന്നാം യോഗവും അലസി

  • By Staff
Google Oneindia Malayalam News

Smart City
തിരുവനന്തപുരം: നിര്‍ദ്ദിഷ്ട സ്മാര്‍ട്‌ സിറ്റി പദ്ധതിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ പതിനൊന്നാമത് യോഗവും തീരുമാനമെടുക്കാനാവാതെ പിരിഞ്ഞു.

പദ്ധതിയിലെ 12ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം ടീകോമിന് സ്വതന്ത്രാവകാശം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

സ്വതന്ത്രാവകാശം പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തിയാല്‍മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്നും അക്കാര്യം സര്‍ക്കാറിനെ വീണ്ടും ധരിപ്പിക്കുമെന്നും ഡയറക്ടര്‍ ബോര്‍ഡിലെ ടീകോം പ്രതിനിധികള്‍ ആവശ്യപ്പെട്ടുവെങ്കിലും പരിഗണിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു.

ആഗോള സാമ്പത്തിക മാന്ദ്യം തങ്ങളെ ബാധിച്ചിട്ടില്ലെന്നും തങ്ങള്‍ ദുബയില്‍ നിര്‍മ്മിച്ച ഇന്റര്‍നെറ്റ് സിറ്റിയും, മീഡിയാ സിറ്റിയും സന്ദര്‍ശിച്ചാല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഇക്കാര്യം മനസ്സിലാകുമെന്നും ടീകോം പ്രതിനിധികള്‍ പറഞ്ഞു.

ദുബയിലെ അതേ സൗകര്യങ്ങളോടെയുള്ള സ്മാര്‍ട് സിറ്റിയാണ് ടീകോം കൊച്ചിയിലും വിഭാവനം ചെയ്യുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ എണ്‍പത് ലക്ഷം ചതുരശ്ര അടി നിര്‍മ്മാണപ്രവര്‍ത്തനം നടന്ന സ്വാശ്രയ ആധുനിക നഗരമായി സ്മാര്‍ട്‌സിറ്റി മാറും.

അത്തരമൊരു സംവിധാനത്തിനുവേണ്ട അടിസ്ഥാന സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് ഭൂമിയില്‍ സ്വതന്ത്രാവകാശം ചോദിക്കുന്നത്. അങ്ങനെ കിട്ടുന്ന ഭൂമി മറിച്ചുവില്‍ക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല- ടീകോം പ്രതിനിധികള്‍ അറിയിച്ചു.

സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള എല്ലാ നടപടികളുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ഫരീദ് അബ്ദുള്‍ റഹ്മാനും മന്ത്രി എസ് ശര്‍മയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്മാര്ട്‌സിറ്റി സിഇഒയും ടീകോം പ്രതിനിധിയുമായ ഫരീദ് അബ്ദുള്‍ റഹ്മാന്‍, ഡയറക്ടര്‍മാരായ രവി ഗിള്‍, അനിരുദ്ധ് ഡാംഗെ, ദീപക് പത്മനാഭന്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ മിഥുന്‍ വീരു, സ്മാര്‍ട്‌സിറ്റി ചെയര്‍മാന്‍ മന്ത്രി എസ് ശര്‍മ്മ, ഐടി സെക്രട്ടറി ഡോക്ടര്‍ അജയ് കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X