കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഭീകരരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
രണ്ടായിരത്തില്‍ ചുവപ്പ് കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലിലായിരുന്ന അബ്ദുള്‍റസാഖ്, മുഹമ്മദ് സാദിഖ്, റഫാഖത്ത് അലി എന്നിവരാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നു രക്ഷപ്പെട്ടത്.
ഇവര്‍ പൊലീസിനെ വെട്ടിച്ചാണ് രക്ഷപ്പെട്ടതെന്ന വാര്‍ത്തകള്‍ തിഹാര്‍ ജയിലധികൃതര്‍ നിഷേധിച്ചു. ഇവരെ പാകിസ്താനു കൈമാറാനിരുന്നതിനാല്‍ എഫ്ആര്‍ആര്‍ഒയുടെ (ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഒഫീഷ്യല്‍സ്) ഉത്തരവാദിത്വത്തിലായിരുന്നു ഭീകരരെന്നും പൊലീസിന്റെ കസ്റ്റഡിയിലായിരുന്നില്ലെന്നും ദില്ലി പോലീസ് ജോയന്റ് കമ്മീഷണര്‍ കര്‍ണാല്‍ സിങ് പറഞ്ഞു.
അതേസമയം ആശുപത്രിയില്‍ നിന്ന് ഭീകരര്‍ രക്ഷപ്പെട്ടതിനെക്കുറിച്ചറിയില്ലെന്നും രേഖകള്‍ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ശശി ഗുരുരാജ പറഞ്ഞു.
Comments
Story first published: Sunday, January 3, 2010, 14:49 [IST]