മതവിശ്വാസം : കെഎസ് മനോജ് സിപിഎം വിട്ടു

രാജിക്കത്ത് തുമ്പോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍എസ് റോബര്‍ട്ടിന്റെ പേരില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്കാണ് ഫാക്സ് ചെയ്തത്. കത്തിന്റെ പകര്‍പ്പ് ജില്ലാ സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ദില്ലിയിലേക്ക് പോയ മനോജ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ദില്ലി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിയ്ക്കുന്ന അദ്ദേഹം ദില്ലിയില്‍ നിന്ന് വെള്ളിയാഴ്ചയാണ് രാജിക്കത്ത് ഫാക്സ് ചെയ്തത്.
മതവിശ്വാസത്തിന്റെ പേരില്‍ സിപിഎമ്മില്‍നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ പ്രമുഖനായ നേതാവാണ് ഡോക്ടര്‍ കെഎസ് മനോജ്. അദ്ദേഹത്തോടൊപ്പം ലോക്സഭാംഗമായിരുന്ന കണ്ണൂര്‍ മുന്‍ എംപി എപി. അബ്ദുള്ളക്കുട്ടിയും സമാനമായ കാരണങ്ങളാല്‍ അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിരുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് സിപിഎം. തെറ്റുതിരുത്തല്‍ രേഖ ചര്‍ച്ചചെയ്ത് അംഗീകരിച്ചിരുന്നു. പാര്‍ട്ടി ഭാരവാഹികളും പാര്‍ട്ടിയില്‍നിന്നുള്ള ജനപ്രതിനിധികളും മതപരമായ ചടങ്ങുകള്‍ അനുഷ്ഠിയ്ക്കുന്നതും മതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതും തെറ്റുതിരുത്തല്‍ രേഖയില്‍ വിലക്കുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ തനിയ്കക്് പാലിയ്ക്കാനാവില്ല. അവ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ദൈവവിശ്വാസിയും മതവിശ്വാസിയുമായ തനിക്ക് ആ വിശ്വാസത്തില്‍ തുടരണം. വിശ്വാസത്തിന് പ്രത്യയശാസ്ത്രത്തെക്കാള്‍ പ്രാധാന്യമുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം ആത്മാര്‍ഥമായി പാലിക്കാന്‍ തനിക്ക് കഴിയില്ല'' അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. തെറ്റുതിരുത്തല്‍ രേഖ പാര്‍ട്ടി പുനഃപ്പരിശോധിക്കണമെന്നും മനോജ് കത്തില്‍ ആവശ്യപ്പെടുന്നു.
കേരള ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് ഡയോസിസ് പ്രസിഡന്റായാണ് ഡോ. മനോജ് പൊതുരംഗത്ത് എത്തുന്നത്. ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിന്റെ തുരുപ്പുചീട്ടായിരുന്ന വിഎം സുധീരനെതിരെ പലരെയും രംഗത്തിറക്കി പരീക്ഷിച്ചിട്ടും വിജയിക്കാതെ വന്നപ്പോഴാണ് മനോജിന്റെ സമുദായത്തിന്റെ സ്വാധീനം മുതലാക്കി സി.പി.എം. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്. പരീക്ഷണം ലക്ഷ്യം കണ്ടപ്പോള്‍ 2004ല്‍ അദ്ദേഹം സുധീരനെ പരാജയപ്പെടുത്തി ലോക്സഭയിലെത്തി. 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെസി വേണുഗോപാലിനോട് മനോജ് പരാജയപ്പെട്ടു.
-
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications