അവിഹിത ബന്ധം: ദുബയില്‍ ബ്രിട്ടീഷുകാരി അറസ്റ്റില്‍

നഗരത്തിലെ ആഡംബര ഹോട്ടല്‍ ജീവനക്കാരന് തന്നെ മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായാണ് യുവതിയും ബ്രിട്ടീഷുകാരനായ കാമുകനും സ്റ്റേഷനിലെത്തിയത്.
ചോദ്യംചെയ്യലിനിടെ ഇരുവരും വിവാഹിതരല്ലെന്ന് മനസ്സിലാക്കിയ പോലിസ് രണ്ടുപേരെയും അറസ്റ്റു ചെയ്യുകയാണുണ്ടായത്. ബ്രിട്ടീഷ് എംബസി ഇടപെട്ടതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
വിവാഹനിശ്ചയം ആഘോഷിക്കാനാണ് യുവതിയും കാമുകനും പുതുവര്‍ഷാരംഭത്തില്‍ ദുബായിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്.
മദ്യലഹരിയില്‍ ബോധം നഷ്ടപ്പെട്ട് ഹോട്ടലിലെ ടോയ്ലറ്റില് കുഴഞ്ഞുവീണ യുവതിയെ ജീവനക്കാരന് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. ഡിസംബര്‍ 31ന് രാത്രിയാണ് സംഭവം നടന്നത്. പിറ്റേദിവസം രാവിലെയാണ് പരാതിയുമായി യുവതിയും കാമുകനും പോലീസ്സ്റ്റേഷനിലെത്തിയത്.
ബ്രിട്ടീഷ് എംബസി ഇടപെട്ടതിനു ശേഷം മാത്രമാണ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്. വിവാഹേതര ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ആറു വര്‍ഷമെങ്കിലും തടവുശിക്ഷയാണ് ദുബായിലെ നിയമം.
ഈ വകുപ്പു പ്രകാരമാണ് യുവതിക്കും കാമുകനുമെതിരെ കേസ്സെടുത്തത്. ഹോട്ടല്‍ ജീവനക്കാരനെതിരെയും ഇതേ കുറ്റം ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications