കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്കാന: സമയ പരിധി 28 വരെ

  • By Staff
Google Oneindia Malayalam News

Telangana
ഹൈദരാബാദ്‌: തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള സമയപരിധി നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ജനുവരി 28 വരെ സമയം നല്‍കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചു. ചൊവ്വാഴ്ച രാത്രി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

28 ന് ഉള്ളില്‍ സമയപരിധി നിശ്ചയിക്കുന്ന കാര്യത്തില്‍ കേന്ദ്രം പരാജയപ്പെട്ടാല്‍ തെലങ്കാന പ്രദേശത്തു നിന്നുള്ള എം‌എല്‍‌എമാര്‍ തങ്ങളുടെ രാജി സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും.

സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് ലഭിക്കുന്നതിനായി ജനുവരി 16 മുതല്‍ 29 വരെ റിലേ സത്യാഗ്രഹം നടത്താനും യോഗത്തില്‍ തീരുമാനമാനമായി. എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള അഞ്ച് എം‌എല്‍‌എമാര്‍ വീതമായിരിക്കും സത്യാഗ്രഹമിരിക്കുക.

അതിനിടെ തെലുങ്കാന സംസ്ഥാനത്തിനായുള്ള സമ്മര്‍ദം ശക്തമാക്കാന്‍ തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്‌) തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി, പാര്‍ട്ടി എം.പി മാരുടെയും എംഎല്‍എമാരുടെയും രാജിക്കത്ത്‌ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തും.

ചൊവ്വാഴ്‌ച ഹൈദരാബാദില്‍ ചേര്‍ന്ന ടിആര്‍എസ്‌ പൊളിറ്റ്‌ബ്യൂറോ യോഗത്തിലാണ്‌ ഈ തീരുമാനമുണ്ടായത്‌.

തെലുങ്കാന സംസ്ഥാന രൂപീകരണത്തിന്റെ കാര്യത്തില്‍ ഇതുവരെയുണ്ടായ പുരോഗതിയും പാര്‍ട്ടിയുടെ ഭാവി സമരപരിപാടികളും വിശദീകരിക്കാന്‍ ടിആര്‍എസ്‌ നേതാക്കള്‍ മേഖലയില്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയും പ്രതിരോധമന്ത്രി എ.കെ.ആന്റണിയുമടക്കമുള്ള ഉന്നതരുമായി ദില്ലിയില്‍ താന്‍ നടത്തിയ ചര്‍ച്ചകളുടെ വിവരം പാര്‍ട്ടി നേതാവ്‌ കെ.ചന്ദ്രശേഖരറാവു പൊളിറ്റ്‌ബ്യൂറോ യോഗത്തില്‍ വിശദീകരിച്ചു.

അതിനിടെ, തെലുങ്കാന മേഖലയില്‍നിന്നുള്ള രണ്ടു മന്ത്രിമാര്‍ ചൊവ്വാഴ്‌ച രാജി പിന്‍വലിച്ചു. വിവര സാങ്കേതിക മന്ത്രി കെ.വെങ്കട്ട്‌റെഡ്‌ഡി, ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീധര്‍ബാബു എന്നിവരാണവര്‍.

തെലുങ്കാനയില്‍നിന്നുള്ള 13 മന്ത്രിമാര്‍ നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന്‌ 11 പേര്‍ വൈകാതെ രാജി പിന്‍വലിച്ചു. പക്ഷേ, വെങ്കട്ട്‌റെഡ്‌ഡിയും ശ്രീധര്‍ബാബുവും അന്ന്‌ രാജി പിന്‍വലിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X