കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍: വിഎസ് വീണ്ടും കച്ചമുറുക്കുന്നു

Google Oneindia Malayalam News

VS Achuthanandan
തൊടുപുഴ: വിവാദങ്ങള്‍ക്കും രാഷ്ട്രീയ പോരുകള്‍ക്കും വഴിവച്ച മൂന്നാര്‍ ദൗത്യം ആയുധമാക്കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വീണ്ടും തയ്യാറെടുക്കുന്നു.

കൊട്ടിഘോഷിച്ച് തുടങ്ങിയ മൂന്നാര്‍ ദൗത്യം എങ്ങുമെത്താതെ നിലച്ചതിനെത്തുടര്‍ന്ന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുതന്നെയാണ് രണ്ടാം മൂന്നാര്‍ ദൗത്യത്തിലൂടെ വിഎസ് ലക്ഷ്യമിടുന്നത്.

ഇതിന്റെ ആദ്യപടിയെന്നോണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉന്നതഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ച് ചേര്‍ത്ത് മൂന്നാര്‍ ദൗത്യത്തിന്റെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

മൂന്നാര്‍ ദൗത്യസംഘത്തിന്റെ മുന്‍ സ്‌പെഷ്യല്‍ ഓഫീസര്‍, ആദ്യ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്ന ഏതാനും പേര്‍, വിഎസിന്റെ വിശ്വസ്തര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നാണ് അറിയുന്നത്.

ദൗത്യസംഘത്തിന്റെ ഇപ്പോഴത്തെ ചുമതല വഹിക്കുന്ന സ്‌പെഷ്യല്‍ ഓഫീസറെയും, ഇടുക്കി ജില്ലാ കളക്ടറെയും യോഗത്തിന് വിളിച്ചിരുന്നില്ല. മുഖ്യമന്ത്രിയും കെപി രാജേന്ദ്രനും മൂന്നാര്‍ സന്ദര്‍ശിക്കുമെന്ന് സൂചനയുണ്ട്.

മൂന്നാര്‍ കയ്യേറ്റം വീണ്ടും കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ സര്‍വ്വേ പൂര്‍ത്തിയാക്കി കൃത്യമായ വിവരം നല്‍കാന്‍ വിഎസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും മൂന്നാര്‍ സന്ദര്‍ശനം എന്നാണ് അറിയുന്നത്.

പിന്നീട് ഇതിന്റെ തുടര്‍ നടപടിയെന്നോണം ദൗത്യസംഘത്തെ പുനസംഘടിപ്പിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോക്ടര്‍ കെഎം രാമാനന്ദന്‍ അടുത്തുതന്നെ സര്‍വ്വീസില്‍ നിന്നും വിരമിക്കും.

ഈ ഒഴിവില്‍ സ്വന്തം വിശ്വസ്തനെത്തന്നെയായിരിക്കും വിഎസ് നിയമിക്കുക. മുമ്പ് മൂന്നാര്‍ ദൗത്യത്തില്‍ ഇടഞ്ഞുനിന്ന സിപിഐയുടെ പൂര്‍ണപിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വിഎസ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് അറിവ്.

പഴുതടച്ചുള്ള ഈ നീക്കത്തിലൂടെ എതിര്‍ഭാഗത്തിന്റെ വായടച്ച് മുന്നോട്ട് പോകാനാണ് വിഎസിന്റെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X